പ്രാകൃത മര്‍ദന മുറകളുടെ അപ്പോസ്തലനായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറെ അമ്പേ തോല്‍പ്പിക്കുന്ന കൊടും ക്രൂരതകളിലൂടെ ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുകയാണ് പുതിയ ചെകുത്താന്മാരായ ഐഎസ്. സ്ത്രീകളെ ലൈംഗിക അടിമകളാക്കി ക്രൂരമായി ബലാല്‍സംഗം ചെയ്തും പണത്തിനു വിറ്റും ആള്‍ക്കാരുടെ തലവെട്ടിയും വെടിവെച്ചു കൊന്നും എല്ലാ മര്‍ദന മുറകളേയും തോല്‍പ്പിച്ച് അധികാരത്തിന്റെ ഭ്രാന്ത് ആഘോഷിക്കുകയാണവര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപിന്റെ വംശീയ വിദ്വേഷത്തിനെതിരെ മുറവിളി കൂട്ടുന്നവര്‍ എന്തുകൊണ്ട് അതിനെക്കാള്‍ ക്രൂരവും വര്‍ഷങ്ങളായി ലോകത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഐഎസിന്റെ പൈശാചികതയ്ക്കെതിരെ ശബ്ദമുയര്ത്തുന്നില്ല.
ഇതിനര്‍ഥം ഇത്തരക്കാര്‍ ഐഎസിനെ പിന്തുണയ്ക്കുന്നുവെന്നല്ല. മൗനം ഭയംകൊണ്ടാവാം. എന്നുവെച്ചാല്‍ ട്രംപിനെ ഭയക്കേണ്ടെന്നാണോ. ഭയത്തിന്റെ പേരിലുള്ള മൗനവും ഒരുതരം സമ്മതമല്ലേ, മൗന സമ്മതം. അമേരിക്കയേയും ട്രംപിനേയും നാഴികയ്ക്കു നാല്പതു വട്ടം വിമര്‍ശിക്കുന്നവര്‍ ഒരിക്കല്‍പ്പോലും ഐഎസിനെ വിമര്‍ശിക്കുന്നത് കേട്ടിട്ടില്ല. പകരം ഐഎസ് ഉള്‍പ്പടെ ലോകത്തുള്ള എല്ലാ ഭീകരവാദികളേയും സൃഷ്ടിച്ചത് അമേരിക്കയാണെന്നാണ് ഇത്തരക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്തായാലും ഐഎസിനെ അനുകൂലിക്കുന്നവരോ ആ മനസുള്ളവരോ ലോകത്തെല്ലായിടത്തും ഒരു ചെറു സംഘമായിട്ടാണെങ്കിലും ഉണ്ടെന്നുള്ളതാണ് വാസ്തവം. ഈ മനസുള്ളത് അന്യമത വിരോധംകൊണ്ടാവാം. ഒരു വിരോധവുംകൊണ്ടല്ലാതെ ജൈവികമായി ക്രൂരതയോടു പ്രണയം തോന്നുന്നവരും ഐഎസിനോടു മാനസികമായി ചേര്‍ന്നു നില്ക്കാം. പ്രാകൃതരായ ചില പെണ്ണുകൊതിയന്മാരും ഉണ്ടാകാം. സുന്ദരികളായ കിളുന്തു പെണ്‍കുട്ടികളെ മുതല്‍ കിട്ടും എന്ന ഒറ്റക്കാരണത്താല്‍ ഐഎസില്‍ ചേര്‍ന്നവരും ചേരാനാഗ്രഹിക്കുന്നവരുമുണ്ട്. എത്ര പെണ്ണിനെ കിട്ടും എന്ന് നിരന്തരമായി ഐഎസിനോട് അന്വേഷിച്ചു കൊണ്ടിരിന്നവരാണ് ഭാരതത്തില്‍ ഐഎസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ചിലര്‍.
മനുഷ്യനെ കൊല്ലാന്‍ ഒരു മതവും ആഹ്വാനം ചെയ്തിട്ടില്ല. പക്ഷേ ഐഎസ് ഭീകരര്‍ പറയുന്നത് തങ്ങള്‍ നടത്തുന്നത് ജിഹാദാണെന്നാണ്. ജിഹാദ് എന്നാല്‍ വിശുദ്ധ യുദ്ധം. മനുഷ്യനെ കൊല്ലുന്നതാണോ വിശുദ്ധ യുദ്ധം. ഇല്ല ,അങ്ങനെ ഒന്നില്ല. തങ്ങളുടെ ക്രൂരതയെ ന്യായീകരിക്കാന്‍ മത പ്രത്യയശാസ്ത്രവും കൂടി ചേര്‍ക്കുകയാണ് ഭീകരര്‍. ചില പ്രാകൃത മനസ്ക്കര്‍ ഇതൊന്നും മനസിലാക്കാതെ ഇല്ലാത്ത വിശുദ്ധ യുദ്ധങ്ങളില്‍ പങ്കാളികളാകുന്നു.
നരനായാട്ട് നടത്താന്‍ ഐഎസിന് അതി ഭീകര മനസുള്ള വനിതാ ബ്രിഗേഡുകളുമുണ്ട്. ഇറാക്കിലെ മൊസൂളില്‍ വീട് ശുചിയാക്കുന്നതിനിടെ പുറത്തിറങ്ങിയ പത്തു വയസുകാരിയെ ഈ ബ്രിഗേഡില്‍പ്പെട്ട വനിതകള്‍ തല്ലിക്കൊന്നു. ഒരു പുരാതന ആയുധംകൊണ്ടാണ് പെണ്‍കുട്ടിയെ അടിച്ചുകൊന്നത്. പ്രാകൃത മനസുള്ളവര്‍ക്കു പ്രാകൃത ആയുധം നാളുകളായി കുട്ടി ഭീകരരേയും ചാവേറിനും മറ്റുമായി ഐഎസ് ഉപയോഗിക്കുന്നുണ്ട്. സ്നേഹംപോലെ വിശുദ്ധമാണ് നിരപരാധികളെ കൊല്ലുന്നതെന്നപോലുള്ള മസ്തിഷ്ക്ക പ്രക്ഷാളനമാണ് ഇത്തരം 10-13 വയസുകാരില്‍ ഭീകരര്‍ പ്രയോഗിക്കുന്നത്. ഇത്തരത്തില്‍പ്പെട്ട അഞ്ഞൂറോളം കുട്ടികളെയാണ് ഇറാക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടു വന്നിട്ടുള്ളത്. ആംഫി തിയറ്ററിനു മുന്നില്‍ 25 സിറിയന്‍ സൈനികരെ നിരനിരയായി നിര്‍ത്തി പിന്നില്‍ നിന്നും വെടിവെച്ചു കൊന്നത് ഈ കുരുന്നു ഭീകരരാണ്. ഈ കൂട്ടക്കൊല കാണാന്‍ വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. അവര്‍ ഗംഭീരമായി കൈയ്യടിച്ചാണ് കൊലയെ പ്രോത്സാഹിപ്പിച്ചത്.
സിറിയയില്‍ നിന്നും പിടിച്ച 220 അസീറിയന്‍ ക്രിസ്തീയ സ്ത്രീകളെ മോചിപ്പിക്കാന്‍ വലിയ തുക ആവശ്യപ്പെട്ടിരിക്കുകയാണ് ഐഎസ് ഭീകരര്‍. അല്ലെങ്കില്‍ അവര്‍തന്നെ പീഡിപ്പിച്ച ലൈംഗിക അടിമകളാക്കിയ ശേഷം മറ്റു തീവ്രവാദികള്‍ക്കു വില്‍ക്കുമെന്നാണ് ശാസന. ഇങ്ങനെ നിരവധി പീഡന കഥകളാണ് പുറത്തു വരുന്നത്. അതിനിടെ ബ്രിട്ടനില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയി തിരിച്ചു രക്ഷപെട്ടു പോന്ന അമ്മയും മൂന്നു കൊച്ചു പെണ്മക്കളും പറയുന്ന കഥ അതി ദാരുണമാണ്. മതത്തെ മറയാക്കി ഭീകരര്‍ ചെയ്യുന്നത് മതം ഒരിക്കലും അംഗീകരിക്കാത്തവയാണെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: