തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ വീണ്ടും അഴിച്ചുപണി. മനുഷ്യാവകാശ കമ്മീഷന് ഐജി ഇ.ജെ. ജയരാജിനെ സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം ഐജിയായി നിയമിച്ചു.
വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്ന ശിവവിക്രമിനെ കണ്ണൂര്‍ എസ്പി ആക്കി. രാജ്പാല് മീണയെ വയനാട് എസ്പിയാക്കി. വിജിലന്‍സ് ആസ്ഥാനം ഇന്റലിജന്‍സ് എസ്പി ആയിരുന്ന എ.അക്ബറിനെ സെക്യൂരിറ്റി എസ്പി ആയും കെ.പി.ഫിലിപ്പിനെ ഉത്തരമേഖലാ ട്രാഫിക് എസ്പിയായും നിയമിച്ചു. സ്ഥലംമാറ്റം ലഭിച്ച മറ്റുദ്യോഗസ്ഥരുടെ പേരും പുതിയ തസ്തികയും ക്രമപ്രകാരം ചുവടെ.
പി.ബി.രാജീവ് (ഡിസിപി, കോഴിക്കോട് സിറ്റി), ബി.പ്രശാന്തന് കാണി (എസ്പി, ആന്റി പൈറസി സെല്‍, തിരുവനന്തപുരം), എന്‍.വിജയകുമാര്‍ (എസ്പി, എന്ആര്ഐസെല്, പോലീസ് ആസ്ഥാനം), എം.ജോണ്സന് ജോസഫ് (എസ്പി, വിജിലന്‍സ് കിഴക്കന്‍മേഖല, കോട്ടയം), എസ്.രാജേന്ദ്രന് (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), സി.എഫ്.റോബര്‍ട്ട് (എസ്പി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്), അന്്രവിന് ജെ.ആന്റണി (എസ്ഐഎസ്എഫ് കമാന്റന്റ്), സിറില്‍ സി.വെല്ലൂര്‍ (ആര്‍ആര്‍ആര്‍ കമാന്റന്റ്, കെ.വി.സന്തോഷ് (എസ്പി ക്രൈംബ്രാഞ്ച്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: