പാലക്കാട്: കാമവവും ക്രോധവുമാണ് മനുഷ്യനെ ഭരിക്കുന്ന രണ്ട് പ്രധാന വികാരങ്ങള്‍. ഇതില്‍ ആദ്യത്തേത് ലഭിച്ചില്ലെങ്കില്‍ നാശംവിതക്കുന്ന രണ്ടാമത്തെ ശക്തിയുണരും. ഇതാണ് ഇന്നത്തെ മനുഷ്യന്റെ മാനസികാവസ്ഥയെന്ന് മാതാഅമൃതാനന്ദമയി.
പുത്തൂര്‍ ബ്രഹ്മസ്ഥാനക്ഷേത്രം വാര്‍ഷികത്തോടനുബന്ധിച്ച് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. അടുത്തകാലത്ത് തെരുവ് നായകളുടെ ശല്യം വലിയ ചര്‍ച്ചയായിരുന്നു. വിവേകബോധമില്ലാത്ത അവ ആരെയങ്കിലും കടിച്ചാല്‍ മനസ്സിലാക്കാവുന്നതെയുള്ളു. എന്നാല്‍ വിവേകമുള്ള മനുഷ്യന് പരസ്പരം തയ്യാറായി നില്‍ക്കുന്നതിന് എന്താണ് പരിഹാരമെന്നും അവര്‍ ചോദിച്ചു. പൂര്വ്വികന്മാര് കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചാല്‍ പ്രകൃതി സംരക്ഷണത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയും. അവരുടെ ജീവിതം തന്നെ പ്രകൃതി സംരക്ഷണമായിരുന്നു.
സകലജീവജാലങ്ങളോടുമുള്ള ആദരവ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്നേഹമാണ് കൊടുക്കുന്നവന് വാങ്ങുന്നവനെക്കാള്‍ സന്തോഷം നല്കുന്ന ധനം. എല്ലാ രാജ്യത്തും എല്ലാകാലത്തും വിലയുള്ള നാണയവും സ്നേഹം മാത്രമാണ്. ഇത് പോക്കറ്റില്‍ ഒളിപ്പിക്കുവാനുള്ളതല്ല. കര്‍മ്മത്തില്‍ പ്രകാശിക്കുവാനുള്ളതാണെന്ന് അവര്‍ പറഞ്ഞു.
ദുഖങ്ങള്‍ക്കുള്ള ഒറ്റമൂലിയും ഏകാന്തതയുടെ ഊന്നുവടിയുമാണ് സ്നേഹമെന്ന് അവര്‍ വിശദീകരിച്ചു. ഇന്നലെ ലളിതാസഹസ്രനാമാര്‍ച്ചന, ധ്യാനപരിശീലനം, രാഹുദോഷ നിവാരണ പൂജ എന്നിവ ഉണ്ടായിരുന്നു. ഇന്നുരാവിലെ ശനിദോഷ നിവാരണപൂജ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: