മലപ്പുറം: ഭക്തകവി പൂന്താനത്തിന്റെ പേരില്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് പൂന്താനവുമായി ബന്ധമില്ല പൂന്താനത്തിന്റെ ജന്മദേശമായ മലപ്പുറം ജില്ലയിലെ കീഴാറ്റൂരിലാണ് പരിപാടി നടക്കുന്നത്.
സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ സാഹിത്യോത്സവത്തിന്റെ അജണ്ടയിലുണ്ടെങ്കിലും പൂന്താനത്തിന്റെ കൃതികളോ രചനാശൈലിയോ ഒന്നുമല്ല വിഷയം. ദിവസങ്ങള്‍ക്ക് മുമ്പ് തുഞ്ചത്ത് എഴുത്തച്ഛന് സ്ഥാനമില്ലാതെ നടന്ന തുഞ്ചന്‍ ഉത്സവത്തിന് സമാനമായാണ് പൂന്താനത്തിന്റെ പേരിലും സാഹിത്യോത്സവം നടക്കുന്നത്. പരിപാടിക്ക് അദ്ദേഹത്തിന്റെ പേര് നല്‍കിയത് തന്നെ വലിയ കാര്യമാണെന്ന ഭാവത്തിലാണ് സംഘാടകര്‍.
തുഞ്ചന്‍പറമ്പ് കൈക്കലാക്കിയത് പോലെ പൂന്താനം ഇല്ലവും പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളതെന്ന് സാഹിത്യപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇടതുപക്ഷ സംഘടനകളുടെ ഈ ശ്രമത്തിന് മുസ്ലീം ലീഗിന്റേതടക്കം പിന്തുണയുമുണ്ട്.
ഇന്ന് ആരംഭിക്കുന്ന സാഹിത്യോത്സവം സംസ്ഥാന സാംസ്കാരിക വകുപ്പ്, ടൂറിസം വകുപ്പ്, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. മന്ത്രിമാരും, നിയമസഭ സ്പീക്കറും, ഉദ്യോഗസ്ഥരും, ഇടതുപക്ഷ അനുഭാവികളായ എഴുത്തുകാരും പങ്കെടുക്കുന്നുണ്ടെങ്കിലും പ്രാദേശിക എഴുത്തുകാരെ ആരെയും ക്ഷണിച്ചിട്ടില്ല.
സെമിനാറിനും പ്രഭാഷണത്തിനും വര്‍ഗീയതയും ഫാസിസവും മാത്രമാണ് വിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്. ‘ബദറുല്‍ മുനീറും ഹുസ്നുല്‍ ജമാലും’ എന്ന പ്രണയകാവ്യത്തെ പശ്ചാത്തലമാക്കി മോയിന്‍കുട്ടി വൈദ്യര് മാപ്പിള കലാ അക്കാദമിയുടെ സംഗീതപരിപാടി വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ കുറിച്ച് ചെറിയൊരു പരാമര്‍ശം പോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: