കൊച്ചി: അന്യ സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടികള്‍ ഇഴയുന്നു. ഹൈക്കോടതി നല്കിയ നാലു മാസം കഴിഞ്ഞിട്ടും രജിസ്ട്രേഷന് എങ്ങുമെത്തിയിട്ടില്ല. രജിസ്ട്രേഷന് നടത്താനുള്ള ഏജന്‍സിയെ നിശ്ചയിക്കാന്‍ പോലും സര്ക്കാരന് കഴിഞ്ഞിട്ടില്ല. ഇതു പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം വേണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന് നിര്‍ബന്ധമാക്കണമെന്ന ആവശ്യപ്പെട്ട് തിരുവാങ്കുളം സ്വദേശിനി ശ്രീകല നല്കിയ ഹര്‍ജിയില്‍ നാലു മാസത്തിനകം നടപടിയെടുക്കാന്‍ 2016 സെപ്തംബറില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കൂടുതല്‍ സമയം തേടി തൊഴില്‍ വകുപ്പ് ജോയിന്റ് സെക്രട്ടറി താരാദേവി സത്യവാങ്മൂലം നല്‍കിയത്. 2016 ജൂണിലെ ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ കൊലപാതകം, മയക്കുമരുന്ന് കടത്ത്, കള്ളനോട്ട്, മോഷണം തുടങ്ങിയ കേസുകള്‍ പെരുകുമ്പോഴും ഇവരെ തിരിച്ചറിയാനോ കണ്ടെത്താനോ സംവിധാനമില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു കണക്കിലെടുത്താണ് രജിസ്ട്രേഷന് നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്.
ആവാസ് പദ്ധതിയനുസരിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും എംപാനലിലുള്പ്പെട്ട സ്വകാര്യ ആശുപത്രികളിലും 15,000 രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും. അപകട ഇന്‍ഷൂറന്‍സും ഉറപ്പു നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: