കോഴിക്കോട്: നഗരത്തിന് കാഴ്ചയുടെ വിരുന്നൊരുക്കി കോഴിക്കോട് അന്താരാഷ്ട്ര ചലച്ചിത്ര മേള ടാഗോര്‍ ഹാളില്‍ സംവിധായകന് കമല്‍ ഉദ്ഘാടനംചെയ്തു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. 2013 ലും, 2015 ലും നടത്തിയ മേള ഈ വര്‍വും കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മേയര്‍ പറഞ്ഞു.
ചെലവൂര്‍ വേണു ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എ വി.കെ.സി. മമ്മദ്കോയ ദീദി ദാമോദരന്‍, കമാല്‍ വരദൂര്‍ എന്നിവര്‍സംസാരിച്ചു. ഫെസ്റ്റിവല്‍ പുസ്തകം വി.കെ.സി. മമ്മത് കോയ ദീദിദാമോദരന് നല്കി പ്രകാശനം ചെയ്തു.ഡെയ്ലി ബുള്ളറ്റിന് വി.കെ.സി. മമ്മദ് കോയ വി.കെ ജോസഫിന് നല്കി പ്രകാശനം ചെയ്തു. കെ.വി.ബാബുരാജ് സ്വാഗതവും വി.കെ. ജോസഫ് നന്ദിയും പറഞ്ഞു. ഇന്ന് ടാഗോര്‍ ഹാളില്‍ രാവിലെ 9 ന് ഷിപ്പ് ഓപ് തെസസ് 11.30 ന് നൈഫ് ഇന്‍ ദക്ലിയര് വാട്ടര്‍, 2.30 ന് മണ്‍റോ തുരുത്ത്, 4.45 ന് സിങ്ക്, 7 ന് ലേഡി ഓഫ് ദലൈക്ക് എന്നിവ പ്രദര്‍ശിപ്പിക്കും. മാനാഞ്ചിറ ഓപ്പണ്‍ തിയറ്ററില്‍ വൈകീട്ട് ആറിന് മൂന്നാംനാള്‍ ഞായറാഴ്ച എന്ന സിനിമയും പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: