കൊച്ചി: പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ സാക്ഷിവിസ്താരം അടുത്തമാസം 13 ന് തുടങ്ങും. കഴിഞ്ഞ നവംബര്‍ 2 ന് വിസ്താരം തുടങ്ങാനിരുന്നതാണ്. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയും പ്രതി അമീര്‍ ഉള് ഇസ്ലാമിന്റെ അഭിഭാഷകന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതും വിസ്താരം നീളുന്നതിന് കാരണമായി. ആഴ്ചയില്‍ മൂന്ന് ദിവസമാണ് വിസ്താരം. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണിത്.
ജിഷ കൊല്ലപ്പെട്ട വിവരം ആദ്യം പോലീസില്‍ അറിയിച്ച നാട്ടുകാരന് അനസിനെയാണ് ആദ്യം വിസ്തരിക്കുക. പിറ്റേന്ന് ജിഷയുടെ അമ്മ രാജേശ്വരിയെയും വിസ്തരിക്കും. 21 സാക്ഷികളെയാണ് ആദ്യം വിസ്തരിക്കുന്നത്. ഇവര്‍ക്ക് നോട്ടീസയക്കാന്‍ നടപടി തുടങ്ങി.
വിചാരണ നീളുന്നതില്‍ ജിഷയുടെ അമ്മ നീരസം പ്രകടിപ്പിച്ചിരുന്നു. 2016 ഏപ്രില്‍ 28 നാണ് ജിഷ കൊല്ലപ്പെട്ടത്. പ്രതി അമീര്‍ ഉള് ഇസ്ലാമിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: