കോഴിക്കോട്: ദിശാബോധം നഷ്ടപ്പെട്ട കേരള സമൂഹത്തില്‍ പരിവര്‍ത്തനം സൃഷ്ടിക്കാനും നവകേരള സൃഷ്ടിക്കുമായി അധ്യാപക സമൂഹം മുന്‍കൈയ്യെടുക്കണമെന്ന് ബിജെപി മുന്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി പി.പി. മുകുന്ദന് പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) 38-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഇന്ന് പ്രതിസന്ധിയുടെ നാല്ക്കവലയിലാണ്.
കേരള സമൂഹത്തിന് വഴികാട്ടാന്‍ അധ്യാപക സമൂഹം സ്വയം വിശ്വാസ്യത നേടിയെടുക്കേണ്ടതുണ്ട്. അക്ഷരങ്ങളിലൂടെ പകര്‍ന്ന് നല്‍കേണ്ടത് അറിവ് മാത്രമല്ല സംസ്ക്കാരവുമാണെന്ന ബോധം പാഠ്യസമ്പ്രദായത്തിലുണ്ടാകണം. പ്രിന്‍സിപ്പാളിന്റെ കസേര കത്തിക്കുന്ന തലത്തിലേക്ക് വിദ്യാര്‍ത്ഥിസമൂഹം മാറിയിരിക്കുന്നു. ഗുരുസ്ഥാനം അലങ്കരിച്ചിരുന്നവര്‍ ഇന്ന് വെറും അധ്യാപകരായി മാറിയിരിക്കുന്നു. അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ വിദ്യാഭ്യാസ രംഗത്തടക്കം സങ്കുചിത രാഷ്ട്രീയവല്‍ക്കരണമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് കെ.എന്‍. വിനോദ് അധ്യക്ഷത വഹിച്ചു. നമ്പിടിനാരായണന്‍, ടി. പി രാജന്‍മാസ്റ്റര്‍, പി. സുനില്‍കുമാര്‍, എം. ബാലകൃഷ്ണന്, ടി.അനൂപ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. പി.എസ്. ഗോപകുമാര്‍ സ്വാഗതവും പി.കെ. പ്രമോദ്കുമാര്‍ നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ. ഗംഗാധരന് ഉദ്ഘാടനം ചെയ്തു. ടി. അനില്‍കുമാര്‍, എ. ബാലകൃഷ്ണന്, അശോക്ബാദുര്, എം. ശിവദാസ്, കെ. രേവതി എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍ ഉപഹാരം സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം സി. സദാനന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ. എസ്. ജയചന്ദ്രന്, വി. ഉണ്ണികൃഷ്ണന്, പി.വി. ശ്രീകലേശന്‍ എന്നിവര്‍ സംസാരിച്ചു.
സിപിഎം അസഹിഷ്ണുതയുടെ നാടായി കേരളം മാറിയെന്ന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് അഭിപ്രായപ്പെട്ടു. എന്‍ടിയു സംസ്ഥാന പ്രസിഡന്റ് കെ.എന്‍. വിനോദ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ്. ഗോപകുമാര്‍ സ്വാഗതവും, ടി. അനൂപ്കുമാര്‍ നന്ദിയും പറഞ്ഞു. പൊതുസമ്മേളനത്തിന് മുന്നോടിയായി അദ്ധ്യാപക ശക്തിപ്രകടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: