ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രി പദത്തിനുള്ള ശ്രമത്തില്‍ നിന്ന് ജയലളിതയുടെ തോഴി ശശികല പിന്മാറി. മുഖ്യമന്ത്രി പദത്തിലേക്ക് പുതിയ ആളെ തെരഞ്ഞെടുക്കാനാണ് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായ ശശികല ഇപ്പോള്‍ ശ്രമിക്കുന്നത്. വിഷയം ഏറെ വിവാദമാവുകയും പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണ സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാലുമാണ് നീക്കം. എടപ്പാടി പളനി സ്വാമി, കെ.എ. സെങ്കോട്ടയ്യന് എന്നിവരെ മുഖ്യമന്ത്രിയാക്കി പ്രശ്നത്തില്‍ നിന്നു തലയൂരാനാണ് ശശികലയുടേയും സംഘത്തിന്റേയും ഇപ്പോഴത്തെ ശ്രമം.
സംസ്ഥാന ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ അടിയന്തരമായി കാണണമെന്നാവശ്യപ്പെട്ട് ശശികല കത്തയച്ചെങ്കിലും അനുമതി നല്‍കിയില്ല. എന്നാല്‍, പിന്തുണയുള്ള എംഎല്‍എമാരുമായി ഇവര്‍ രാജ്ഭവനില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഗവര്‍ണര്‍ അനുകൂലമായ നിലപാട് എടുത്തില്ലെങ്കില്‍ രാജ്ഭവനു മുന്നില്‍ ഉപവാസം തുടങ്ങുമെന്നാണ് ഭീഷണി.
ജയലളിത തങ്ങള്‍ക്കൊപ്പമാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനാവില്ലെന്നും ശശികല.
പനീര്‍സെല്‍വം രാജിവച്ച് ഏഴു ദിവസത്തോളം ഗവര്‍ണറുടെ നടപടികള്‍ക്കായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍, അധിക നാള് ഇത് തുടരാനാവില്ലെന്നും ശശികല പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. അമ്മ ഒന്നരക്കോടി പാര്‍ട്ടി പ്രവര്‍ത്തരെയാണ് എനിക്ക് നല്‍കിയത്. നിരവധി പ്രതിസന്ധികളെ നേരിട്ടാണ് അവര്‍ ഇത് നേടിയെടുത്തത്. അതുപൊലെ തന്നെ ഇതും വിജയിക്കുക തന്നെ ചെയ്യുമെന്നും ശശികല പോയസ് ഗാര്‍ഡനില്‍ പ്രവര്‍ത്തകരെ അഭിമുഖീകരിക്കവേ പറഞ്ഞു.
ലോക്സഭയിലും രാജ്യസഭയിലും 50 എംപിമാരാണ് എഐഎഡിഎംകെയ്ക്കുള്ളത്. ഇതില്‍ ലോക്സഭ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരൈ ഒഴികെയുള്ളവരുടെ പിന്തുണ പനീര്ശെല്വത്തിനാണെന്നാണ് സൂചന. മാറ്റിപ്പാര്‍പ്പിച്ച എംഎല്‍എമാരുമായി ശശികല ഇന്നലെ കൂടിക്കാഴ്ച നടത്തി. റിസോര്‍ട്ടിലേക്ക് മാറ്റിയ എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം വളരുകയും ഭൂരിപക്ഷ പിന്തുണ നേടാനാവുമോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. ഇതിനു ശേഷമാണ് ഇവര്‍ മുഖ്യമന്ത്രി പദത്തില്‍ നിന്നു പിന്മാറുന്നുവെന്ന സൂചനകള്‍ പുറത്തുവന്നത്. അതേസമയം, 135 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ശശികല അവകാശപ്പെടുന്നത്.
സമ്മര്‍ദ്ദം ചെലുത്തിയാണിതെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം.
അതിനിടെ, കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനുള്ള എംഎല് എമാരുടെ പിന്തുണ വര്‍ധിച്ചതായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പാണ്ടിരാജന്. ശശികലയുടെ വിശ്വസ്തരില്‍ ഒരാളായ പാണ്ടിരാജന് ഇന്നലെയാണ് പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്നത്. കാണാതായ എംഎല്‍എമാരില്‍ 20 പേരുമായി ഫോണില്‍ സംസാരിച്ചു. ഇവര്‍ പനീര്‍ശെല്‍വത്തിനാണ് പിന്തുണ നല്‍കുക.
മറ്റുള്ളവരുടെ ഫോണ്‍ സ്വിച്ച്ഓഫ് ആണെന്നും പാണ്ടിരാജന് പറഞ്ഞു.
ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി പനീര്‍ശെല്‍വമാണെന്ന് എഐഎഡിഎംകെ നേതാവ് പൊന്ന്യന്‍ അറിയിച്ചു. കൂടാത ലോക്സഭ അംഗങ്ങളായ അശോക് കുമാര്‍ എംപിയും, പി.ആര്. സുന്ദരം എംപിയും പനീര്‍ശെല്‍വത്തിന്റെ വസതിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: