‘സംസ്കൃതി’യില്‍ ഫെബ്രുവരി 8 ന് വന്ന സി.പി. ഗോപാലകൃഷ്ണന്റെ ‘ശാസ്താവും ബുദ്ധനും പൊരുത്തക്കേടുകള്‍ ഏറെ’ എന്ന ലേഖനം.
”ചിലര്‍ ശാസ്താവിനെ ബുദ്ധനോട് തുലനം ചെയ്യുന്നു” എന്നാരംഭിക്കുന്ന ആ ലേഖനത്തില്‍ സൂചിപ്പിച്ച ‘ചിലര്‍’, അതുപോലെ ‘പണ്ഡിതാഭിപ്രായമാണ്’ എന്നതിലെ പണ്ഡിതര്‍ ആരാണെന്ന് സൂചിപ്പിക്കാതെയാണ് തന്റെ അഭിപ്രായം വായനക്കാരില്‍ ചെലുത്തുവാന്‍ അദ്ദേഹം ശ്രമിക്കുന്നത്.
കൃതയുഗത്തിലെ കൂര്മ്മാവതാരത്തോടൊപ്പമാണ് പ്രത്യേക കാരണത്താല്‍ ധര്‍മ്മശാസ്താവ് ഹരിഹരപുത്രനായി ജന്മമെടുത്തത്. അതേസമയം, ത്രേതായുഗവും ദ്വാപരയുഗവും കഴിഞ്ഞ്, കലിയുഗം പകുതി പിന്നിട്ടപ്പോഴാണ് ശ്രീബുദ്ധ ജനനം (അവതാരം).
മലയാളികളടക്കം ഇതര സംസ്ഥാനങ്ങളിലെ ചെറു വിഭാഗമാണ് ബലരാമനെ ശ്രീ വിഷ്ണുവിന്റെ അവതാരമായി ആരാധിക്കുന്നത്. വിഷ്ണുവിന്റെ ശയനവാഹിയായ അനന്തനായിരുന്നു, ശ്രീരാമാവതാരത്തില്‍ ലക്ഷ്മണനും ശ്രീകൃഷ്ണാവതാരത്തില്‍ ബലരാമനും. ഇതര സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം ജനങ്ങള്‍ക്ക് ശ്രീബുദ്ധന് വിഷ്ണുവിന്റെ, ശ്രീകൃഷ്ണനുശേഷമവതരിച്ച നവമാവതാരമാണ്.
മഞ്ചേശ്വരത്തെ ഒരു ക്ഷേത്രത്തിലും എറണാകുളത്തെ ആഞ്ജനേയ ക്ഷേത്രത്തിലും ശ്രീകോവിലിന് ചുറ്റുമുള്ള ദശാവതാര ബിംബങ്ങളില്‍ ബലരാമനില്ല. എന്നാല്‍ ശ്രീബുദ്ധനുണ്ട്.
ശ്രീ മാധ്വാചര്യന്റെ അദ്വൈത സിദ്ധാന്തത്തെ അനുകരിക്കുന്ന ഹൈന്ദവ സമുദായക്കാരാണ് ശ്രീബുദ്ധനെ അവരുടെ ഹിന്ദുക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
പൂജാവേളയില്‍, ”ഓം മത്സ്യായ നമഃ, രാമായ നമഃ, കൃഷ്ണായ നമഃ” എന്നതിനു ശേഷം ബൗദ്ധായ നമഃ, കല്‍ക്കൈ നമഃ എന്നുച്ചരിച്ചാണിവര് പൂജ നടത്തുന്നതെന്ന കാര്യം ഗോപാലകൃഷ്ണനദ്ദേഹത്തിന് അറിയില്ലായെന്ന് തോന്നുന്നു.
വാ. ലക്ഷ്മണ പ്രഭു, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: