കോഴഞ്ചേരി: ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ട് പ്രബുദ്ധരാകണമെന്ന് ചിന്മയ മിഷന് ട്രസ്റ്റ് കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി. നൂറ്റിഅഞ്ചാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭഗവത് ഗീതയിലെ ദര്‍ശനങ്ങള്‍ക്ക് കാലിക പ്രസക്തി ഉണ്ടാകുമ്പോള്‍ പുത്തന്‍ തലമുറയെ ഇതിലേക്ക് നയിക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ഉണ്ടാക്കേണ്ടതുണ്ട്. ജീവിത ദര്‍ശനം സാധ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
അധര്‍മ്മം ഇല്ലാതാക്കി ധര്‍മ്മത്തിന്റെ മുന്നേറ്റമാണ് ഭാരതീയ സംസ്കാരം പഠിപ്പിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷനായ ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.
ഭൗതിക ലാഭത്തിനുവേണ്ടി എന്തും ചെയ്യുന്ന തലമുറ സൃഷ്ടിക്കപ്പെടാതിരിക്കാന് കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് പറഞ്ഞു. സമ്പന്നതകൊണ്ട് മാത്രം മനസ്സില്‍ സന്തോഷം ഉണ്ടാകില്ല. ആദ്ധ്യാത്മികതയും ഇതില്‍ പ്രധാനമാണ്. അനര്‍ഹമായത് ലഭിക്കാനുള്ള തത്രപ്പാടില്‍ ചുറ്റുമുള്ളതിനെ കണ്ടില്ലെന്നു നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വീണാ ജോര്‍ജ്ജ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി, ഹിന്ദുമത മഹാ മണ്ഡലം പ്രസിഡന്റ് ടി.എന്‍. ഉപേന്ദ്രനാഥകുറുപ്പ്, വൈസ് പ്രസിഡന്റ് പി.എസ്.നായര്‍, സെക്രട്ടറി എം. പി. ശശിധരന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന ലക്ഷ്മീനാരായണ പൂജയോടെ ഒരാഴ്ചക്കാലം നീണ്ടുനിന്ന ഹിന്ദുമതപരിഷത്തിന് കൊടിയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: