മണ്ണാര്‍ക്കാട്: കോട്ടോപ്പാടം തിരുവിഴാംകുന്നിലെ വെറ്ററിനറി സര്‍വ്വകലാശാല ഗവേഷണ കേന്ദ്രമായ കന്നുകാലി ഫാമില്‍ വീണ്ടും ഉരുക്കളെ ദയാവധം നടത്തി. ബ്രുസിലോസിസ് രോഗ ബാധയെ തുടര്‍ന്നാണ് നാല് പശുക്കളെയും ഒരു എരുമയേയുമാണ് കഴിഞ്ഞ ദവിസം രഹസ്യമായി ദയാവധം നടത്തിയതായി അറിയുന്നത്.
കഴിഞ്ഞ സപ്തംബര്‍, ഒക്ടോബര്‍ മാസത്തില്‍ 94 ഉരുക്കളെ ദയാവധം നടത്തിയതിന് ശേഷം ഫാമിലെ ഉരുക്കള്‍ക്ക് ബ്രുസിലോസിസ് ബാധയില്ലെന്ന നിലപാടിയലായിരുന്നു അധികൃതര്‍.
കഴിഞ്ഞ ആഴ്ചയില്‍ ഫാമിലെ 14 ഓളം തൊഴിലാളികള്‍ക്ക് ബ്രുസിലോസിസ് രോഗ ലക്ഷണമുണ്ടെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഫാം അധികൃതര്‍ മൗനത്തിലാണ്. മെഡിക്കല്‍ ക്യാമ്പുകളില്‍ രോഗ ലക്ഷണം കാണപ്പെട്ടവര്‍ക്ക് അതിനുളള മരുന്നും, അല്ലാത്തവര്‍ക്ക് പ്രതിരോധ മരുന്നും നല്‍കിയിരിക്കുകയാണെന്നാണ് അറിയുന്നത്. .രോഗബാധയേറ്റവര്‍ക്ക് രോഗത്തിന്റെ ലക്ഷണം 6മാസത്തിനകമാണ് പ്രകടമാവുകയെന്നാണ് വിദഗ്ദര്‍ നല്കുന്ന വിശദീകരണം.
2016 സപ്തംബര്‍ മാസത്തില്‍ 94 ഉരുക്കള്‍ക്ക് ബ്രുസിലോസിസ് രോഗ ബാധ സ്ഥിരീകരിക്കുകയും തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും, നിയമക്കുരുക്കുകള്ക്കുമൊടുവില് ഫാമില്‍ തന്നെ ദയാവധം നടത്തുകയുമായിരുന്നു. രോഗബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്തുളളവരും സംഘടനകളും പ്രത്യക്ഷ സമരങ്ങളുമായി രംഗത്ത് വന്നിരുന്നു. കൂടാതെ ദിനം പ്രതി വില്‍പ്പന നടത്തിയിരുന്ന 300 ലിറ്ററില്പരം പാല് വാങ്ങാന്‍ പോലും ആളുകള്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: