തൃശൂര്‍: തൃശൂരില്‍നിന്ന് കാണാതായ പെണ്‍കുട്ടി ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കൊല്ലപ്പെട്ടെന്ന് സംശയം.
പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പാസ്പോര്‍ട്ടും മണാലിയിലെ ബഹാങ്ങിലെ ബീസ് നദിക്കരയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തി. ഇതേസ്ഥലത്ത് ജനുവരി 29ന് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഇവരുടേതാകാം എന്ന നിഗമനത്തിലാണ് പോലീസ്.
വലിയാലുക്കല്‍ അബ്ദുള്‍ നിസാറിന്റെയും ഷര്‍മ്മിളയുടെയും മകള്‍ ഷിഫ അബ്ദുള്‍ നിസാറിനെയാണ് കാണാതായത്. ഇവന്റ് മാനേജ്മെന്റ് വിദഗ്ധയാണ്. ജോലിയുടെ ഭാഗമായി ദല്‍ഹിയില്‍ പോയി തിരിച്ചുവരുന്നതിനിടെ മണാലിയിലെത്തിയ പെണ്‍കുട്ടിയെ അവിടെ നിന്നു കാണാതായെന്ന് പിതാവ് പറഞ്ഞു.
ജനുവരി ഏഴിന് അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. ജനുവരി 15ന് വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മുഖേന അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കും ഡിഎന്‍എ ടെസ്റ്റിനും വിധേയമാക്കിയതായി മണാലി പോലീസ് അറിയിച്ചു.
ഷിബിന്‍, ഷിജിന് എന്നിവരാണ് ഷിഫയുടെ സഹോദരങ്ങള്‍. വിവരമറിഞ്ഞ് സഹോദരന് ഷിബിനും ഭാര്യാപിതാവ് റാഫിലും മണാലിക്കു പുറപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: