സ്ത്രീപീഡകരെ തലകീഴായി കെട്ടിത്തൂക്കി അടിക്കണമെന്നും അങ്ങനെ താന്‍ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി ഉമാഭാരതി വെളിപ്പെടുത്തിയത് അത്തരം ഇരകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇത്തരം കുറ്റങ്ങള്‍ക്ക് തക്ക ശിക്ഷ കിട്ടണമെന്നാഗ്രഹിക്കുന്നവര്ക്കും ഈ വാര്‍ത്ത വലിയൊരു ഉണര്‍വാണ്.
ഉമാഭാരതി മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന 2003-04 കാലഘട്ടത്തിലാണ് സ്ത്രീ വേട്ടക്കാര്‍ക്കെതിരെ ഇത്തരമൊരു ശിക്ഷ നടപ്പിലാക്കിയത്. സിനിമയില്‍ മാത്രം കണ്ടുവരുന്നതെന്ന് നാം കരുതുന്നതാണ് ഉമാഭാരതി നടപ്പിലാക്കിയത്. തൊലി ഉലിയുംവരെ ഇത്തരക്കാരെ അടിച്ചിട്ടുണ്ടെന്നും അവരുടെ മുറിവില്‍ ഉപ്പും മുളകും തേച്ചിട്ടുണ്ടെന്നും അപ്പോള്‍ ജീവനുവേണ്ടി പ്രതികള്‍ കരഞ്ഞു യാചിച്ചിട്ടുണ്ടെന്നുമൊക്കെ ഒരു റാലിയില്‍ പ്രസംഗിക്കവെയാണ് ഉമാഭാരതി പറഞ്ഞത്.
പീഡനത്തിനിരയായ സ്ത്രീകള്‍ തങ്ങളുടെ ജീവിതം തകര്ന്നുവെന്നാകും കരുതുക. തങ്ങള്‍ക്കു നീതി കിട്ടുമെന്ന് അപമാനിക്കപ്പെട്ട ഒരുസ്ത്രീയും വിശ്വസിക്കുന്നില്ല. നൂറുകണക്കിനു ഉദാഹരണങ്ങള്‍ കണ്ടു കഴിഞ്ഞതാണ്. ദല്‍ഹിയിലെ അഭയയും കേരളത്തിലെ സൗമ്യയും മാത്രം മതി നമ്മുടെ നമ്മുടെ നിയമത്തിന്റെയും നീതിയുടേയും ഗതികേടറിയാന്.
സൗമ്യയെ ബലാല്‍സംഗം ചെയ്തു കൊന്ന ഗോവിന്ദച്ചാമിയെ രക്ഷിക്കാന്‍ കോടതിയില്‍ തോറ്റുകൊടുത്ത സര്‍ക്കാരാണല്ലോ നമ്മുടേത്. നീതിക്കുപകരം പോലീസിലും കോടതിയിലും നെറികെട്ട ചോദ്യങ്ങളാല്‍ ഇരകള്‍ ആവര്‍ത്തിച്ചു പീഡിപ്പിക്കപ്പെടുകയാണ് പതിവ്. എത്ര തന്നെ നിയമം പ്രതികളെ ശിക്ഷിച്ചാലും കവര്‍ന്നെടുത്ത മാനം തിരിച്ചുകിട്ടുമോ എന്നു ഇരകള്‍ ചോദിക്കുക തന്നെ ചെയ്യും. ഇത്തരമൊരവസ്ഥയിലാണ് തങ്ങളുടെ മുഖ്യമന്ത്രി തന്നെ പ്രതികളെ നേരിട്ടു ശിക്ഷിച്ചതെന്നത് വലിയൊരി പ്രത്യാശയാണ് ഇരകള്ക്കുണ്ടാവുക.
ബലാല്‍സംഗത്തിനു കടുത്ത ശിക്ഷവേണമെന്നു പറയുമ്പോള്‍ ശിക്ഷിച്ചാലും ബലാല്‍സംഗം ഉണ്ടാവുമെന്നു ബുദ്ധി ജീവി ചമയുന്നവര്‍ അപ്പോള്‍ തന്നെ മറുപുറം പറയും. അതാര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. ബലാല്‍സംഗം ഇനിയും ഉണ്ടാവുമോ അല്ലയോ എന്നതല്ല പ്രശ്നം. ചെയ്ത കുറ്റത്തിനു തക്ക ശിക്ഷ കിട്ടിയോ എന്നതാണ്. അവിടെയാണ് ഉമാഭാരതിയുടെ ശിക്ഷാവഴി വലിയ നീതിയാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: