രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുശേഷം നടന്ന ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ പരിഹസിച്ചപ്പോള്‍ രാജ്യസഭയും ലോക്സഭയും ശബ്ദമുഖരിതമായി. ഏതാനും വര്‍ഷം മുമ്പ് മന്‍മോഹന്‍സിംഗ് അമേരിക്ക സന്ദര്‍ശിച്ച് ഒബാമയുമായി ചര്‍ച്ച നടത്തിയ രംഗം ലോകം മുഴുവന്‍ വീക്ഷിച്ചു. ഇതുകണ്ട് പാക് പ്രധാനമന്ത്രി ഷെറീഫ് പറഞ്ഞു: മന്മോഹന് ഇരിക്കുന്നത് കണ്ടില്ലേ? ഗ്രാമീണ സ്ത്രീകളെപോലെ ഓച്ഛാനിച്ച് നാണിച്ചിരിക്കുന്നു. ഇതാണ് ഇന്ത്യന്‍ പ്രധാനമന്ത്രി.
അദ്ദേഹത്തെ ഇങ്ങനെ അപമാനിച്ചപ്പോള്‍ ഒരു കോണില്‍ നിന്നും പ്രതികരണമുണ്ടായില്ല. ഒരു കോണ്‍ഗ്രസുകാരന്റെ നാവും പൊന്തിയില്ല. എന്നാല്‍ അന്നും നരേന്ദ്രമോദി അതിനെതിരെ ശക്തമായി പ്രതികരിച്ചു. ഞങ്ങള്‍ രണ്ടു രാഷ്ട്രീയക്കാരാണ്. രണ്ട് ആശയക്കാരും തത്വസംഹിതയുള്ളവരുമാണ്. പക്ഷേ അദ്ദേഹം എന്റെ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയാണ്, എന്റെ പ്രധാനമന്ത്രിയാണ്. അതിനാല്‍ സൂക്ഷിച്ച് സംസാരിക്കണമെന്നാണ് മോദി താക്കീത് ചെയ്തത്. അതാണ് മോദി.
മോദി ഇങ്ങനെയും പറഞ്ഞു:വനവാസത്തിന് പാണ്ഡവര്‍ പോയപ്പോള്‍ അവരെ വനത്തിലും വിടരുതെന്ന് പറഞ്ഞ് ദുര്യോധനാദികള്‍ പിന്നാലെയെത്തി. ഗന്ധര്വന്മാരുടെ പിടിയിലമര്‍ന്ന കൗരവസേനയില്‍ ദുര്യോധനന് മരിക്കുമെന്ന അവസ്ഥയെത്തിയപ്പോള്‍ ഭീമന് സന്തോഷംകൊണ്ട് തുള്ളിച്ചാടി. എന്നാല്‍ ധര്‍മപുത്രര്‍ വിളിച്ചുപറഞ്ഞു, ഇതുശരിയല്ല. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. നമ്മള് തമ്മില്‍ കലഹിക്കുമ്പോള്‍ നമ്മള് അഞ്ചും അവര്‍ നൂറുമാണ്. എന്നാല്‍ പുറത്തുനിന്ന് ഒരു ശത്രു അക്രമിക്കാന്‍ വന്നാല്‍ നമ്മള് 105 ആണ്. ഈ തത്വമാണ് മോദി പ്രകടിപ്പിച്ചത്. എല്ലാം രാഷ്ട്രീയക്കാരും ഇത് ഓര്‍ക്കുന്നത് നല്ലത്.
എം.കുമാരന്, ജനം ടി വി
സൗഹൃദ വേദി, പാലക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: