പയ്യോളി: സിപിഎം അക്രമങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് അഭിപ്രായപ്പെട്ടു.
സിപിഎമ്മുകാര്‍ വെട്ടികൊലപ്പെടുത്തിയ ബിഎംഎസ് നേതാവ് സി.ടി. നോജിന്റെ അഞ്ചാം ബലിദാനദിനാചരണത്തിന്റെ ഭാഗമായി പയ്യോളി ടൗണില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സിപിഎം കേരളത്തിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ ശാരീരികമായി ഉന്മൂലനം ചെയ്യുകയാണ്.
കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കൈവശം വെക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇതിനൊക്കെ അനുവാദം നല്‍കിയിരിക്കുകയാണ്.
സിപിഎം അക്രമങ്ങള്‍ക്കെതിരെ ബിജെപി ജനകീയ പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനം നിലനിര്‍ത്തുകയെന്നത് ബിജെപിയുടെ മാത്രം ചുമതലയല്ല, സിപിഎം അക്രമം തുടര്‍ന്നാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് അഡ്വ.വി. സത്യന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, വൈസ് പ്രസിഡന്റ് ടി.കെ. പത്മനാഭന്, വടക്കയില്‍ ബാബു, വി.വി. ഉണ്ണികൃഷ്ണന്, വി. കേളപ്പന്, എ.പി. രാമചന്ദ്രന്, കെ.പി. മോഹനന്, വി.കെ. ജയന്, കെ. ഫല്ഗുനന്, സി.പി. രവീന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി കീഴൂരില്‍ നിന്ന് പയ്യോളി ടൗണിലേയ്ക്ക് അനുസ്മരണ റാലി നടത്തി. റാലിയ്ക്ക് സി.പി. രവീന്ദ്രന്, കെ.എം. ശ്രീധരന്, വി. കേളപ്പന്, സി.പി.സതീശന്, പ്രഭാകരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
രാവിലെ സംഘവിവിധക്ഷേത്ര സംഘടനകളുടെ നേതൃത്വത്തില്‍ മനോജിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എന്‍.കെ. ബാലകൃഷ്ണന്, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി അരിക്കോത്ത് രാജന്, ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് അഡ്വ.വി. സത്യന്, വൈസ് പ്രസിഡന്റ് കെ. ഫല്ഗുനന്, പയ്യോളി മുനിസിപ്പല്‍ ഏരിയാ പ്രസിഡന്റ് സി.പി. രവീന്ദ്രന്, സെക്രട്ടറി കെ.എം. ശ്രീധരന്, സി.സി.ബബിത്, സി.വി. അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: