കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വഴി പരിസ്ഥിതി സംരക്ഷണത്തിന് ഗ്രീന്‍ പ്രോട്ടോകോള്‍. ജില്ലയിലെ എല്ലാ സ്കൂളുകളിലും ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നു.
സ്കൂളുകളെ ഗ്രീന്‍ സ്കുളുകളുമായി മാറ്റുക എന്നതാണ് പരിപാടിയുടെ മുഖ്യലക്ഷ്യം. ഇതിന്റെഭാഗമായി കുട്ടികള്‍ക്ക് ഉപയോഗിച്ച് വലിച്ചെറിയുന്ന ബോള്‍ പോയിന്റ് പേനകള്‍ക്ക് പകരം മഷിപേനകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കും. എല്ലാ സ്കൂളുകളിലും ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാനും ജൈവ മാലിന്യങ്ങള്‍ കമ്പോസ്റ്റ് വളമാക്കി ഇതുപയോഗിച്ച് ജൈവ കൃഷിയും പൂന്തോട്ടവും നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കും. അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിക്കുന്നതിന് ഓരോ സ്കൂളുകളിലും മെറ്റീരിയല്‍ റിക്കവറി സെന്ററുകള്‍ ആരംഭിക്കുകയും ഇവിടെ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തൊട്ടടുത്ത ആക്രികച്ചവടക്കാര്‍ക്ക് കൈമാറുന്നതിനുളള സംവിധാനം ഒരുക്കുകയും ചെയ്യും. ഇതിനായി ജില്ലയിലെ 200 ഓളം ആക്രികച്ചവടക്കാരെ ശുചിത്വമിഷനില്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു. ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ എല്ലാ സ്കൂളുകളിലും സ്ഥാപിക്കും. സ്ക്കൂളില്‍ കുപ്പിവെളളം നിരുത്സാഹപ്പെടുത്തുകയും പകരം സ്റ്റീല്‍ ബോട്ടിലുകളില്‍ വെളളം കൊണ്ടുവരാന്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യും. കുട്ടികള്‍ ഭക്ഷണം പാഴാക്കികളയുന്നത് നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് മാത്രം ഭക്ഷണം കൊടുത്തയക്കുവാന്‍ രക്ഷിതാക്കാള്‍ക്ക് നിര്‍ദ്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബുപാറശ്ശേരി ചെയര്‍മാനായ ജില്ലാ ശുചിത്വ സമിതി ഇത് സംബന്ധിച്ച മോണിറ്ററിങ്ങ് നടത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
ആദ്യഘട്ടത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച് സ്കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍, പി.ടി.എ പ്രസിഡന്റ്, സ്കൂള്‍ സ്ഥിതിചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അദ്ധ്യക്ഷന്മാര്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാര് എന്നിവര്‍ക്ക് ബി.ആര്.സി തലങ്ങളില്‍ ഇന്ന് മുതല്‍ മാര്‍ച്ച് 6 വരെ വിവിധ ബാച്ചുകളായി പരിശീലനം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: