ചെറുതോണി: ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം കാറിലൂടെ കറങ്ങി നടന്ന പ്ലസ്വണ് വിദ്യാര്‍ഥിനിയെയും കാമുകനെയും നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി.
ഇന്നലെ അഞ്ചിന് മുരിക്കാശേരിയിലാണ് സംഭവം. തോപ്രാംകുടി സ്വദേശിനിയായ വിദ്യാര്‍ഥിനി സ്കൂളിലെത്തിയില്ലെന്ന് അറിഞ്ഞ രക്ഷാകര്ത്താക്കള് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണത്തിനിടെ പതിനാറാംകണ്ടത്തുനിന്നും മുരിക്കാശേരിയിലേയ്ക്കുപോയ ഒരു കാറിന് പോലീസ് കൈ കാണിച്ചുവെങ്കിലും നിറുത്താതെ ഓടിച്ചു പോയി. പുറകെയെത്തിയ പോലീസ് മുരിക്കാശേരി ടൗണിലെ ആള്‍ക്കാരെ വിവരമറിയിച്ചു. നാട്ടുകാര്‍ ടൗണില്‍ വച്ച് കാറിന് കൈകാണിച്ചുവെങ്കിലും നിറുത്താതെ പള്ളിക്കു സമീപമുള്ള ചെറിയ വഴിയിലൂടെ കാര്‍ ഓടിച്ചുപോയി.
പുറകെയെത്തിയ നാട്ടുകാര്‍ ഇവരെ പിടികൂടി. പിന്നാലെയെത്തിയ പോലീസ് കാറും പ്രതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഫോണ്‍വഴി പരിചയപ്പെട്ട കാമുകന് എറണാകുളം സ്വദേശിയാണ്. ഇന്നലെ രാവിലെ എത്തിയ ഇയാള്‍ വിദ്യാര്‍ഥിനിയെ കാറില്‍ കയറ്റി ഉപ്പുതോട്, പതിനാറാംകണ്ടം, രാജമുടി, തുടങ്ങിയ പ്രദേശങ്ങളില്‍ കറങ്ങുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: