2 ജവാന്മാര് ജമ്മുകശ്മീരില്‍ ഭീകരവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല് ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ കുല്‍ഗാമിലാണ് സൈന്യവും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു നാട്ടുകാരനും മരിച്ചു.
2 കശ്മീരി യുവാക്കളെ ദേശീയഗാനത്തെ അവഹേളിച്ചുവെന്ന കുറ്റത്തിന് അറസ്റ്റുചെയ്തു. അനന്ത്നാഗ്, കുപ്വാര ജില്ലകളിലാണിത്. സിനിമാ തീയേറ്ററില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ ഇവര്‍ എഴുന്നേറ്റുനിന്നില്ലെന്ന് പോലീസ് പറഞ്ഞു.
3 എംപിമാര്‍ കൂടി പനീര്‍ശെല്‍വത്തിന് പിന്തുണയുമായെത്തി. തൂത്തുക്കുടി എംപി ജയസിങ് ത്യാഗരാജ് നട്ടര്‍ജി, വേലൂര്‍ എംപി സെങ്കുട്ടുവന്‍, പെരുമ്ബള്ളൂര് എംപി ആര്.പി. മരുതരാജ എന്നിവരാണ് പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചത്.
3 പേരെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര ജേതാവ് കൈലാഷ് സത്യാര്‍ഥിയുടെ വസതിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. രാജന്, സുനില്‍, വിനോദ് എന്നിവരെയാണ് പിടികൂടിയത്
5 അധ്യാപകര്‍ പാമ്പടി നെഹ്റു എഞ്ചിനീയറിംഗ് കോളജിലെ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികള്‍. ആത്മഹത്യാ പ്രേരണാകുറ്റത്തിനാണ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ ഉടന്‍ അറസ്റ്റിലായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: