ഇടുക്കി: മോട്ടോര്‍ വാഹന നിയമം പാലിക്കാതെ നിര്‍മ്മിച്ച കെഎസ്ആര്‍ടിസി ബസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടിയെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് ‘ജന്മഭൂമി’യോട് പറഞ്ഞു. 137 ബസുകള്‍ നിരത്തിലിറക്കാതെ വര്‍ക്ക്ഷോപ്പുകളില്‍ കിടക്കുന്നുവെന്ന ‘ജന്മഭൂമി’ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാരുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് ഗതാഗത സെക്രട്ടറി കെ.ആര്. ജ്യോതിലാലിനെ ചുമതലപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര മോട്ടോര്‍ വാഹന വകുപ്പിന്റെ പരിഷ്ക്കരിച്ച നിയമം ജനുവരി മുതലാണ് നിലവില്‍വന്നത്. ജനുവരിക്ക് മുന്‍പ് വിവിധ വര്ക്ക്ഷോപ്പുകളിലുള്ള ബസുകളുടെ ബോഡി നിര്‍മ്മിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ ശ്രമിക്കാത്തതാണ് പ്രശ്നമായത്. കെഎസ്ആര്‍ടിസിക്ക് മാത്രമായി കേന്ദ്ര സര്‍ക്കാരിന് ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്നതാണ് സ്ഥിതി. ഇളവ് അനുവദിക്കണമെങ്കിലും കാബിനറ്റ് തീരുമാനിക്കണം.
മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര നിയമം പാലിക്കുമ്പോള്‍ കേരളത്തിന് ഇളവിന് നിയമ തടസമുണ്ടോയെന്നും കേന്ദ്രം പരിശോധിക്കും. മുഖ്യമന്ത്രി കേന്ദ്രവുമായി ചര്‍ച്ച നടത്താന്‍ തയാറായില്ലെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കാര്യ കഷ്ടത്തിലാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: