കൊച്ചി: ആഴക്കടലിന്റെ അറിവുകള്‍ തേടിയുള്ള സിഎംഎഫ്ആര്‍ഐയുടെ യാത്രക്ക് 70 വയസ്. കടലില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിടിച്ചെടുക്കുന്ന മത്സ്യങ്ങളുടെ കണക്കെടുപ്പു മുതല്‍ സമുദ്ര മത്സ്യ സമ്പത്തിന്റെ മൂല്യനിര്‍ണയവും കടലില്‍ നിന്നുള്ള ഔഷധ നിര്‍മ്മാണം വരെ എത്തി നില്ക്കുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം സപ്തതി ആഘോഷ നിറവിലാണ്. 1947 ഫെബ്രുവരി മൂന്നിന് മറൈന്‍ ഫിഷറീസ് റിസര്‍ച്ച് സ്റ്റേഷന് എന്ന പേരില്‍ മദ്രാസ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ മദ്രാസിലാണ് സിഎംഎഫ്ആര്‍ഐ സ്ഥാപിച്ചത്.
ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 18ന് ഉച്ചക്ക് 2.30ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യും. ഭാരതീയ കാര്‍ഷിക ഗവേഷണ കേന്ദ്രം (ഐസിഎആര്‍) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ജെ.കെ. ജെന അദ്ധ്യക്ഷത വഹിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: