ന്യൂദല്‍ഹി: സമൂഹത്തിലും രാഷ്ട്രീയക്കാര്‍ക്കിടയിലും വര്‍ദ്ധിച്ചുവരുന്ന അഴിമതിയില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് അനധികൃത സ്വത്തു സമ്പാദനകേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്. എംഎല്‍എമാരെ കൂട്ടുപിടിച്ച് മുഖ്യമന്ത്രിപദത്തിലേറാനുള്ള ശശികലയുടെ ശ്രമങ്ങള്‍ക്കേറ്റ കനത്ത ആഘാതമാണ് സുപ്രീംകോടതി വിധി. അഴിമതി നടത്തിയ രാഷ്ട്രീയക്കാര്‍ എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ശിക്ഷിക്കപ്പെടും എന്ന സന്ദേശം കോടതി വിധിയിലുണ്ട്.
1991 മുതല്‍ 1996 വരെ തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചതുമായി ബന്ധപ്പെട്ടതാണ് കേസ്. 19991ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തപ്പോള്‍ ജയലളിതയുടേയും ശശികലയുടേയും പേരില്‍ രണ്ടുകോടി രൂപയുടെ സ്വത്തുക്കളാണ് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ ജയലളിത,ശശികല, സുധാകരന്, ഇളവരശി എന്നിവര്‍ ചേര്‍ന്ന് 34 കമ്പനികള്‍ ആരംഭിച്ചു.
യാതൊരു വാണിജ്യ ഇടപാടുകളും നടത്താതിരുന്നിട്ടും കമ്പനികളുടെ സ്വത്ത് 66.55 കോടിയായി അഞ്ചുവര്‍ഷം കൊണ്ട് വര്‍ദ്ധിച്ചതായി കോടതി കണ്ടെത്തി. ജയലളിതയേയും മറ്റു പ്രതികളായ ശശികല, സുധാകരന്, ജെ. ഇളവരശി എന്നിവരെയും കുറ്റവിമുക്തരാക്കിയ കര്‍ണ്ണാടക ഹൈക്കോടതി വിധിക്കെതിരെ കര്‍ണ്ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് അന്‍പഴകനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
തമിഴ്നാട്ടിലെ വിചാരണ നടപടികള്‍ നീതിപൂര്വ്വകമായിരിക്കില്ലെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് കര്‍ണ്ണാടകത്തിലേക്ക് മാറ്റിയത്. അഴിമതിക്കേസില്‍ കോടതി വെറുതെ വിട്ടതിനെ തുടര്‍ന്ന് ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. ഏക്കറുകണക്കിന് ഭൂമി, ഫാംഹൗസുകള്‍, നീലഗിരിയില്‍ തേയിലത്തട്ടം, 28കിലോഗ്രാം സ്വര്‍ണ്ണം,800 കിലോ വെള്ളി, പതിനായിരത്തിലേറെ സാരി, ആയിരത്തോളം പാദരക്ഷകള്‍ എന്നിവ ജയലളിത അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. അഴിമതിക്കേസിലെ കൂട്ടുപ്രതികളാണ് ശശികലയും കൂട്ടരും.
ജയലളിത മരിച്ചതോടെ പാര്‍ട്ടി നേതൃസ്ഥാനത്തെത്തിയ ശശികല മുഖ്യമന്ത്രി സ്ഥാനവും സ്വന്തമാക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് കോടതി വിധി വന്നത്. മരണം ജയലളിതയെ ജയില്‍വാസത്തില്‍ നിന്നും രക്ഷിച്ചെങ്കിലും കൂട്ടുപ്രതികള്‍ക്ക് അനിവാര്യമായ വിധി തന്നെയാണ് ലഭിച്ചത്. എന്നാല്‍ തമിഴ് രാഷ്ട്രീയത്തിലെ കുതിരക്കച്ചവടത്തിന് കോടതി വിധികൊണ്ട് യാതൊരു കുറവും ഉണ്ടാകില്ലെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: