കൊട്ടാരക്കര: മൈലം പഞ്ചായത്തോഫീസിനുമുന്നില്‍ ബിജെപി വാര്‍ഡംഗം മുട്ടമ്പലം ഗോപാലകൃഷ്ണന് ആരംഭിച്ച നിരാഹാരസമരം മൂന്നാംദിനത്തിലേക്ക് കടന്നു. പദ്ധതി വിഹിതത്തില്‍ നിന്ന് ബിജെപി അംഗങ്ങളുടെ വാര്‍ഡുകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം.
മൂന്നാംദിനത്തിലേക്ക് കടന്നെങ്കിലും സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും ജില്ലാഭരണകൂടവും നിഷേധാത്മകനയമാണ് സ്വീകരിക്കുന്നത്. സംഭവത്തിന്റെ ഗൗരവം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പടെയുള്ളവരെ അറിയിച്ചെങ്കിലും ഇടപെടാന്‍ തയ്യാറായിട്ടില്ല. 82,43910 രൂപയുടെ പദ്ധതി വിഹിതം തയ്യാറാക്കിയതില്‍ ഒരുരൂപ പോലും ബിജെപി അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂന്ന് വാര്‍ഡുകള്‍ക്കും നീക്കിവെക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.
പട്ടികവര്‍ഗ വിഭാഗത്തിന്റെ നേതാവുകൂടിയായ ഗോപാലകൃഷ്ണന്റെ നിരാഹാരസമരത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് ബിജെപി തീരുമാനം. പഞ്ചായത്താഫീസ് ഉപരോധം, കൊട്ടാരക്കര മണ്ഡലത്തില്‍ ഹര്‍ത്താല്‍ ഉള്‍പ്പടെയുള്ള പ്രഖ്യാപിക്കാനാണ് ഇന്നലെ കൂടിയ ബിജെപി നേതാക്കളുടെ യോഗം തീരുമാനിച്ചത്.
പഞ്ചായത്തിലെ അഴിമതികള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ ക്യാമ്പയിനും പാര്‍ട്ടി രൂപം നല്കി. മുന്‍പ് ലാപ്ടോപ്പ് അഴിമതി, നേതാക്കള്‍ പണം വീതിച്ചെടുത്തത് തുടങ്ങി നിരവധി അഴിമതികള്‍ ചൂണ്ടിക്കാട്ടിയുള്ള ക്യാമ്പയിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ബിജെപി ഉന്നയിച്ച ഗുരുതരമായ വിഷയത്തിന് പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്ന് ഗോപാലകൃഷ്ണനെ സന്ദര്‍ശിച്ച ബിജെപി മണ്ഡലം ജനറല്‍സെക്രട്ടറിമാരായ മാലയില്‍ അനിലും, അമ്പലക്കര രമേശും ആവശ്യപ്പെട്ടു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് കൃഷ്ണന് കുട്ടി, കെ.വി. സന്തോഷ്ബാബു, മണ്ഡലം ട്രഷറര്‍ ഷാലുകുളക്കട എന്നിവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. വനിതകളുള്‍പ്പടെ വലിയ ഒരു നിര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്നലെ സമര പന്തലിലെത്തി.
നേതാക്കളായ ഹരി മൈലംകുളം, അഡ്വ.എന്‍. ചന്ദ്രമോഹനന്, പുലമണ്‍ ശ്രീരാജ്, മഠത്തില്‍ ശശി, അനില്‍ കൈപ്പള്ളി, രാധാകൃഷ്ണന്, സുനില്‍ പള്ളിക്കല്‍. എന്‍ആര്‍ഐ സംസ്ഥാന കോ.കണ്‍വീനര്‍ ബ്രിജേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: