അടിമാലി(ഇടുക്കി): റിസോര്‍ട്ടിന് സമീപത്തെ കുളം വറ്റിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ നടന് ബാബുരാജിന് വെട്ടേറ്റ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. തറമുട്ടം സണ്ണി(54), ഇയാളുടെ ഭാര്യ ലിസി (50) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റു ചെയ്തത്. ഇരുവര്‍ക്കുമെതിരെ വധശ്രമത്തിനാണ് കേസ്.
അടിമാലി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളുടെ വീടിന് സമീപത്ത് ബാബുരാജിന്റെ റിസോര്‍ട്ടിലുള്ള കുളം വറ്റിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ബാബുരാജിന് വെട്ടേറ്റത്. കുളം വറ്റിച്ചാല്‍ സണ്ണിയുടെ കിണറ്റിലെ വെള്ളംവറ്റുമെന്നായിരുന്നു പരാതി. ഇത് സംബന്ധിച്ചുള്ള പ്രശ്നം പറഞ്ഞ് തീര്‍ക്കാമെന്ന് അടിമാലി പോലീസ് ഉറപ്പ് നല്‍കിയിരുന്നു. ഇതിനിടെ ജോലിക്കാരെ ഉപയോഗിച്ച് ബാബുരാജ് കുളം വറ്റിക്കാന്‍ ശ്രമിച്ചു. ഇതാണ് സണ്ണിയെ പ്രകോപിപ്പിച്ചത്.
സണ്ണിയുടെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് വസ്തു കുറച്ച് നാള് മുന്‍പ് ബാബുരാജ് വാങ്ങി. ഈ വസ്തുവിലാണ് കുളം സ്ഥിതി ചെയ്യുന്നത്. വസ്തു ഇടപാടില്‍ സണ്ണിക്ക് ബാബുരാജ് പണം കൊടുക്കാനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: