ഇടുക്കി: പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന പെരിയാര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഇന്ന് സംഘടിപ്പിച്ചിരിക്കുന്ന വിനോദ യാത്ര വിവാദമാകുന്നു. ടൈഗര്‍ റിസര്‍വിന്റെ പരിപാലനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് ആസാമിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്.
പെരിയാര്‍ ഫൗണ്ടേഷനിലെ താല്‍ക്കാലിക ജീവനക്കാരെയും വനംവകുപ്പില്‍ നിന്നും പിരിഞ്ഞതിന് ശേഷം പെരിയാര്‍ ഫൗണ്ടേഷനില്‍ ജോലിക്ക് കയറിയിരിക്കുന്ന ജീവനക്കാരെയുമാണ് കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആക്ഷേപം ഉണ്ടായാല്‍ പിടിച്ച് നില്‍ക്കാനായി രണ്ട് റേഞ്ചര്‍മാരെ അവസാന നിമിഷം യാത്രയില്‍ ചേര്‍ത്തിട്ടുണ്ട്.
മുന്‍പ് രണ്ടുതവണ ഇത്തരത്തില്‍ യാത്രകള്‍ സംഘടിപ്പിച്ചപ്പോഴും വനംവകുപ്പ് ജീവനക്കാരെ പൂര്‍ണമായും ഒഴിവാക്കിയിരുന്നു. വനപരിപാലനത്തിന്റെ മുഖ്യ ചുമതലക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം യാത്രകളില്‍ കൂടുതല്‍ അവസരം നല്‍കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: