ന്യൂദല്‍ഹി: ഭീകരവിരുദ്ധ നടപടികള്‍ക്കിടെ ഭീകരരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് കരസേനാ മേധാവി ജനറല്‍ വിപിന്‍ റാവത്തിന്റെ മുന്നറിയിപ്പ്. സൈനിക നടപടികള്‍ തടസ്സപ്പെടുത്തുകയോ സഹകരിക്കാതിരിക്കുകയോ ചെയ്യുന്നവരെ ഭീകരരുടെ സഹായികളായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നും റാവത്ത് വ്യക്തമാക്കി.
കശ്മീരില്‍ ഭീകരരെ നേരിടുന്നതിനിടെ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു കരസേനാ മേധാവി. ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരും നടപടി നേരിടേണ്ടിവരുമെന്ന് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.
പാക്കിസ്ഥാന്റെയും ഐഎസിന്റെയും പതാകകളുമായി കശ്മീരില്‍ പ്രകടനം നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. കശ്മീരിലെ സൈനിക നടപടി പ്രദേശവാസികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മൂന്ന് സൈനികര്‍ക്ക് ജീവന് നഷ്ടമായത്. പ്രദേശവാസികളെ മുന്‍നിര്‍ത്തി മറഞ്ഞിരുന്ന ഭീകരരുടെ വെടിയേറ്റാണ് സൈനികര്‍ മരിച്ചത്. 9 സൈനികര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.
മേജര്‍ സതീഷ് ദഹിയ അടക്കമുള്ള 4 സൈനികരുടെ ജീവന് നഷ്ടമായതോടെ കശ്മീരിലെ ഭീകരരെയും അവരെ പിന്തുണയ്ക്കുന്നവരെയും കര്‍ശനമായി നേരിടാനാണ് സൈന്യത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: