ഒറ്റപ്പാലം: സര്‍ക്കാരും സ്വാശ്രയ കോളേജ് മാനേജ്മെന്റുകളും ഒരു പക്ഷത്തും, വിദ്യാര്‍ത്ഥി സമൂഹവും ജനങ്ങളും മറുപക്ഷത്തുമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു. ഒറ്റപ്പാലം വാണിയംകുളത്ത് നെഹ്റു ഗ്രൂപ്പ് ചെയര്മാന് അഡ്വ. പി. കൃഷ്ണദാസിന്റെ വസതിയുടെ മുന്നില്‍ ബിജെപി നടത്തിയ ഏകദിന സത്യഗ്രഹ സമര സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.
പൗരന്റെ ജീവന് സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥരാണു സര്‍ക്കാര്‍. എന്നാല്‍ കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാരിന്റെ മുന്നിലാണു ജിഷ്ണു പ്രണോയിയുടെ അമ്മയുടെ വിലാപം ചെന്നു പതിച്ചതെന്നും കുമ്മനം പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് ഇന്നു നടക്കുന്ന എല്ലാ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെയുള്ള സമരമാണ് ബിജെപി നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
സ്വാശ്രയ കോളേജ് മാനേജ്മെന്റ് രംഗത്ത് മുച്ചൂടും അഴിമതിയാണ.് സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുടെ അഴിമതി നിയന്ത്രിക്കാന്‍ സംസ്ഥാനത്ത് ഒരു സര്‍ക്കാരിനും ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു കുമ്മനം കുറ്റപ്പെടുത്തി.ഇപ്പോള്‍ സ്വാശ്രയ കോളേജുകളുടെ മുഖ്യ തോഴനാണ് മുഖ്യമന്ത്രി. ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐ മാനേജ്മെന്റിനു കീഴടങ്ങിയ നടപടി കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹം മറക്കില്ലെന്നും കുമ്മനം വ്യക്തമാക്കി. സ്വാശ്രയ കോളേജ് മാനേജുമെന്റുകളുടെ ചൂഷണത്തിനെതിരെ ബിജെപി എന്നും സമരമുഖത്ത് ഉണ്ടായിരിക്കും. എന്‍. ശിവരാമന്, പി. വേണുഗോപാല്‍, ടി. ശങ്കരന് കുട്ടി, എന്‍. കെ. മണികണ്ഠന്, എ. നാഗേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: