പേരാമ്പ്ര: കുറ്റിയാടി ഉള്ള്യേരി സംസ്ഥാന പാതയില്‍ കൈതക്കല്‍ പ്രവര്‍ത്തിക്കുന്ന അജ്ഞലി ഓട്ടോ മൊൈബല്‍ വര്‍ക്ക് ഷോപ്പിലേക്ക് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബ് എറിഞ്ഞ് തകര്‍ക്കാന്‍ ശ്രമം.കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് കൈതക്കല്‍ ടൗണില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനത്തിനു നേരെ ആക്രമണമുണ്ടായത്. ഷോപ്പിനകത്തേക്ക് തീപ്പന്തമെറിഞ്ഞ് നശിപ്പിക്കാനും ശ്രമമുണ്ടായി. എരവട്ടുരിലെ ബസ് സ്റ്റോപ്പ് തകര്‍ത്ത സംഭവത്തില്‍ അജ്ഞലി വര്‍ക്ക്ഷോപ്പ് ഉടമ ഗിരീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ ചോദ്യം ചെയ്യലില്‍ ഗിരീഷ് സ്ഥലത്തില്ലാത്ത ദിവസമാണ് സംഭവം നടന്നതെന്ന വെളിച്ചത്തില്‍ വിട്ടയക്കുകയും ചെയ്തു. പിന്നാലെയാണ് ഗിരീഷിന്റെ സ്ഥാപനം തകര്‍ക്കാന്‍ ശ്രമമുണ്ടായത്. അര്‍ധ രാത്രി പത്രസ്ഥാപനത്തിലേക്ക് പുറപ്പെട്ട വാഹനത്തിലുള്ളവരാണ് വര്‍ക്ക് ഷോപ്പില്‍ നിന്നും പുകയുയരുന്നത് കണ്ടത്. ഉടനെ ഫയര്‍ഫോഴ്സിലും പോലീസിലും വിവരമറിയിക്കുകയും ഉടമ ഗിരീഷിനെ വിളിച്ചു വരുത്തുകയും ചെയ്യുകയായിരുന്നു. ഷോപ്പില്‍ ഗ്യാസ് സിലിണ്ടറുകളും വെല്‍ഡിംഗ് മെഷീനുകളും വിലപിടിച്ച മറ്റ് ഉപകരണങ്ങളും ഉണ്ടായിരുന്നു. ബോംബ് പൊട്ടിയിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാവാനിടയുള്ള സംഭവമാണ് യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതോടെ ഒഴിവായത്.പോലീസ് എത്തി ഉഗ്രശേഷിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. നാദാപുരം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കൈതക്കല്‍ ടൗണില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.കാലത്ത് മുതല്‍ വൈകീട്ട് 6 മണി വരെയായിരുന്നു ഹര്‍ത്താല്‍. തുടര്‍ന്ന് തൊഴിലാളികളും കച്ചവടക്കാരും പ്രകടനവും നടത്തി.
സി പി എം ശക്തികേന്ദ്രം എന്നവകാശപ്പെടുന്ന പേരാമ്പ്രയില്‍ പാര്‍ട്ടിയില്‍ നിന്ന് സംഘപരിവാര്‍ പ്രസ്ഥാനത്തിലേക്കുള്ള യുവാക്കളുടെ ഒഴുക്ക് തടയാന്‍ വേണ്ടി നടത്തുന്ന ആക്രമപരമ്പരയുടെ ഭാഗമായാണ് ഇത്തരം കെട്ടുകഥകള്‍ അഴിച്ചുവിടാനും പോലീസ് സഹായത്തോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം അഴിച്ചുവിടാനും ഇവര്‍ തയ്യാറെടുക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര മണ്ഡലത്തില്‍ ബി.ജെപിക്കുണ്ടായ വന്‍ വോട്ടു വര്‍ദ്ധനയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നൊച്ചാട് പഞ്ചായത്തില്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ടും തങ്ങളുടെ കാലിനടിയിലെ മണ്ണ് ചോര്‍ച്ച യാണെന്ന തിരിച്ചറിവാണ് പാര്‍ട്ടിയെ ആക്രമത്തിലേക്ക് നയിക്കുന്നത്. സാമൂഹ്യ സേവന രംഗത്തെ ശക്തമായ സാന്നിദ്ധ്യമായി കല്ലോട് വിവേകാനന്ദ സേവാ സമിതി മാറിയതും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പേരാമ്പ്ര പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം ഉണ്ടാക്കാന്‍ കഴിഞ്ഞതും ഇവരെ അസ്വസ്ഥരാക്കി. പേരാമ്പ്ര മേഖലയില്‍ കലാപമുണ്ടാക്കാനുള്ള സിപിഎം ബോധപൂര്‍വ്വമായ ശ്രമം നടത്തുകയാണെന്നും സിപിഎം ആക്രമികള്‍ക്ക് സഹായം നല്കി പേരാമ്പ്ര പോലീസ് സിപിഎംന്റെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്നും ബിജെപി നടത്തിയ പത്രസമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു.
ബിജെപി സംസ്ഥാന സമിതി അംഗം എം.മോഹന്‍ മാസ്റ്റര്‍ ബിജെപി മണ്ഡലം പ്രസിഡണ്ട് എന്‍.ഹരിദാസ് കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി കെ.കെ. രജീഷ് നൊച്ചാട് പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ കെ.ഇ സേതുമാധവന് തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു കൈതക്കല്‍ അങ്ങാടിയില്‍ സംയുക്ത വര്‍ക്ക്ഷോപ്പ് തൊഴിലാളി യൂണിയന്റെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വ ത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: