തിരുവനന്തപുരം: ലോ അക്കാദമി മാനേജ്മെന്റിനെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. അക്കാദമിക്ക് 12 ഏക്കര്‍ ഭൂമി സെന്റിന് 250 രൂപ നിരക്കില്‍ പതിച്ചുനല്‍കിയത് നിമയപ്രകാരമല്ലെന്നും ഭൂമി പതിച്ചുനല്‍കിയതില്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നും ഇതേപ്പറ്റി സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജ് എ.ബദറുദ്ദീന്‍ മുമ്പാകെ ഹര്‍ജി നല്‍കിയത്.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ 27 നകം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, റവന്യൂസെക്രട്ടറി, ലോ അക്കാദമി ചെയര്മാന്, സെക്രട്ടറി നാരായണന് നായര്‍, മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍, ട്രസ്റ്റി നാഗരാജ് നാരായണന്, മറ്റ് ട്രസ്റ്റി അംഗങ്ങള്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.
അനധികൃതമായി സര്‍ക്കാരില്‍ നിന്നും അക്കാദമി സ്വന്തമാക്കിയ ഭൂമി തിരികെ പിടിക്കാനും ഇതുവരെ സര്‍ക്കാരിനുണ്ടായ കോടികളുടെ നഷ്ടം ഉത്തരവാദികളില്‍ നിന്നും ഈടാക്കുവാനുമുള്ള നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് 27 ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: