ആരോഗ്യശാസ്ത്രത്തില്‍ നിര്‍മ്മലാനന്ദഗിരി സ്വാമിക്ക് എന്ത് വിദ്യാഭ്യാസയോഗ്യത ഉണ്ടായിരുന്നുവെന്ന് എനിക്കറിയില്ല. ചോദിക്കേണ്ടി വന്നിട്ടില്ല, സ്വാമി അത് പറയാനിടയായിട്ടുമില്ല. പക്ഷേ, പഠിപ്പുള്ളവരെന്നു പറയുന്നവരേക്കാള്‍ സ്വാമിക്ക് പരിചയവും അറിവുമുണ്ടായിരുന്നു ചികിത്സകനെന്ന നിലയില്‍. വ്യവസ്ഥാപിതമായി സ്വാമി മരുന്നുനിര്മ്മാണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍, പരീക്ഷിച്ചും പരിശീലിച്ചും വിധിപ്രകാരമുള്ള വഴികള്‍ പിന്തുടര്ന്നും സ്വാമി നിര്‍മ്മിച്ച ഔഷധങ്ങള്‍ തികച്ചും ഫലപ്രദമായിരുന്നു. അവയ്ക്ക് ആധുനിക ശാസ്ത്ര പരീക്ഷണങ്ങളുടെയും പരിശോധനകളുടെയും പിന്ബലവുമുണ്ടായിരുന്നു.
അര്‍ബുദത്തിനുള്‍പ്പെടെ നൂറിലേറെ മരുന്നുകള്‍ സ്വാമി നിര്‍മ്മിച്ചു. പെരിങ്ങലം ഔഷധച്ചെടിയുടെ വിവിധ ഇനങ്ങള്‍ മരുന്നാക്കി. മുമ്പ് ആരും ഇത് ഈ ആവശ്യത്തിന് വിനിയോഗിച്ചിട്ടില്ല. പെരിങ്ങലത്തിന്റെ വ്രണം ഉണക്കാനുള്ള ശേഷിയായിരുന്നു സ്വാമി മരുന്നാക്കിയത്. നല്ല കോശങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാതെ കേടായ കോശങ്ങളില്‍ ചികിത്സ നടത്താനുള്ള ഉപാധിയാണ് സ്വാമി ഔഷധമാക്കിയത്. ഇതിന് ആധുനിക മെഡിക്കല്‍ പരിശോധനകളുടെ അംഗീകാരം കിട്ടിയിട്ടുണ്ട്.
സ്വാമിക്ക് കേരളത്തില്‍ ആശ്രമങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വാമിയുടെ ശിഷ്യന്മാര് ഒരുക്കിയ സൗകര്യങ്ങളില്‍ അതിഥിയായാണ് സ്വാമി കഴിഞ്ഞിരുന്നത്. അവിടെ സാധനയും ചികിത്സയും സദ് സംഗങ്ങളും നടത്തി. മരുന്നുല്‍പ്പാദനം സ്വാമി 1986 കാലം മുതല്‍ തുടങ്ങിയിരുന്നു. അതിന് അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളും മാനദണ്ഡങ്ങളുമൊന്നുമുണ്ടായിരുന്നില്ല. അതത് സമയത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് മരുന്നുകള്‍ ഉണ്ടാക്കി, ഒരേ രോഗത്തിന് വിവിധ തരം മരുന്നുകള്‍ വിധിച്ചു. 2004 മുതലാണ് സ്വാമി വ്യവസ്ഥാപിതമായ സംവിധാനത്തില്‍ ഔഷധ നിര്‍മ്മാണം ആരംഭിച്ചത്. നിയമവ്യവസ്ഥകള്‍ അംഗീകരിക്കാത്തത് ചികിത്സ അര്‍ഹിക്കുന്നവര്‍ക്ക് സേവനം കിട്ടാതിരിക്കാന്‍ കാരണമാകരുതെന്ന് കരുതി ലൈസന്‍സും സമ്പാദിച്ചു. 2004 മുതല്‍ ഞാന്‍ സ്വാമിയോടൊപ്പമുണ്ട്.
സ്വാമി ആയുര്‍വേദവും ഹോമിയോയും പഠിച്ചിരുന്നു. ആയുര്‍വേദ ചികിത്സയാണധികം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: