എന്നില്‍ മാന്ത്രികശക്തിയൊന്നുമില്ല. എന്റെ സഹപ്രവര്‍ത്തകര്‍ക്കും മന്ത്രവിദ്യകളൊന്നും വശമില്ല. പൂര്‍ണമായും ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സയാണ് ഇവിടെ നടത്തുന്നത്. ഒറ്റപ്പാലത്തെ സ്വാമിജിയുടെ സമീപത്ത് ചികിത്സ തേടിയെത്തുന്നവരോട് നിത്യേന ആവര്‍ത്തിച്ചു പറഞ്ഞിരുന്ന വാക്കുകള്‍.
ദിവസവും നൂറുകണക്കിന് രോഗികളാണ് അദ്ദേഹത്തിന് മുന്നിലെത്തിയത്. നിമിഷനേരംകൊണ്ട് രോഗവിവരങ്ങള്‍ തിരിച്ചറിയുന്ന സ്വാമിജി അതേ വേഗത്തില്‍ മരുന്നുകളും നിശ്ചയിക്കുന്നു. നിമിഷവേഗത്തില്‍ പൂര്‍ത്തിയാക്കുന്ന ഈ പരിശോധനയും ചികിത്സയും രോഗികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.
”എല്ലാ രോഗങ്ങളില്‍നിന്നുമുള്ള മോചനം.” ഇതായിരുന്നു സ്വാമിജിയുടെ ലക്ഷ്യം. ഇതിനായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ശിഷ്യന്മാര് നിരവധി. ലോകമെമ്പാടുനിന്നുമുള്ളവര് ചികിത്സ തേടി ഒറ്റപ്പാലം കയറന്പാറ യില്‍ സ്വാമിയുടെ താമസസ്ഥലത്തേക്ക് ഒഴുകിവന്നു. ഇവരില്‍ മഹാഭൂരിഭാഗവും എല്ലാ വൈദ്യസഹായങ്ങളും ഉപേക്ഷിച്ചവരായിരുന്നു. എന്നാല്‍ സ്വാമിജി ആരെയും കൈവിട്ടില്ല.
എല്ലാ രോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ചികിത്സയുണ്ടെന്ന് തിരിച്ചറിഞ്ഞ ഋഷീശ്വരന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നവരുടെ എണ്ണം അനവധിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: