ഏഴുവയസുവരെ രാധാകൃഷ്ണനെന്ന കുഞ്ഞിന് സംസാര ശേഷിയില്ലായിരുന്നു. അച്ഛന് പത്മനാഭപിള്ള നടത്താത്ത ചികിത്സയില്ല. അമ്മ ജാനകിയമ്മ ചെയ്യാത്ത പൂജയില്ല, പ്രാര്‍ത്ഥനയില്ല.
എങ്കിലും വിശ്വാസത്തിന്റെയും ചികിത്സയുടെയും പ്രതീക്ഷ രക്ഷിതാക്കള്‍ കൈവിട്ടില്ല. ഒടുവില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍വെച്ച് രാധാകൃഷ്ണനു സംസാര ശേഷി ലഭിച്ചു. അങ്ങനെ രാധാകൃഷ്ണന് മുരുകന് എന്ന് പേരുമാറ്റി.
മുരുകന് പിന്നീട് മികച്ച വിദ്യാഭ്യാസം നേടി ആത്മീയ വഴിയിലെത്തി സ്വാമി നിര്‍മ്മലാനന്ദ ഗിരിയാകുകയായിരുന്നു.
കുഞ്ഞുന്നാളിലെ ഈ അനുഭവംകൂടിയായിരിക്കാം ആത്മീയതയും ചികിത്സയും സമന്വയിപ്പിച്ചുള്ള വഴിയില്‍ സഞ്ചരിക്കാന്‍ അദ്ദേഹത്തെ ഇടയാക്കിയത്. ഇടപ്പള്ളി പേരണ്ടൂര്ക്കാവിനടുത്താണ് സ്വാമിയുടെ അമ്മയുടെ കുടുംബം. ഇവിടത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംസാര ശേഷി ലഭിച്ചതെന്നു കരുതപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: