കൊല്ലം: ദളിത് ദമ്പതികളെ പോലീസ് വീട് കയറി മര്‍ദ്ദിച്ചു. കരിക്കോട് തട്ടാര്‍കോണം ആതിരയില്‍ സജീവ്, ഭാര്യ രജനി എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. സജീവിന്റെ കൈക്ക് പൊട്ടലുണ്ട്. കിളികൊല്ലൂര്‍ സ്റ്റേഷനിലെ എഎസ്ഐ സരസന്, പോലീസുകാരനായ ഷിഹാബുദ്ദീന് എന്നിവര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ഇവര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. സജീവിന്റെ സഹോദരീഭര്‍ത്താവ് ശിവനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം കതകില്‍ കൊട്ടി വിളിക്കുകയായിരുന്നു. വീട് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് പോലീസ് ജനല്‍ഗ്ലാസ് ലാത്തികൊണ്ട് തകര്‍ത്തു.വീട്ടുകാര്‍ വാതില്‍ തുറന്നതോടെ അസഭ്യം പറഞ്ഞ് അകത്തു കയറിയ പോലീസുകാര്‍ ശിവനെ തെരയുകയായിരുന്നു. ശിവന് മറ്റൊരു സ്ഥലത്താണ് താമസിക്കുന്നതെന്ന് സജീവ് പറഞ്ഞെങ്കിലും പോലീസ് അത് കേള്‍ക്കാതെ ഇയാളെ തള്ളിമാറ്റി. തെറിച്ചുവീണ സജീവിന് ഗുരുതര പരിക്കേറ്റു. വീടിനുള്ളിലെ ഒരു കസേരയും പോലീസ് തകര്‍ത്തു. താന്‍ നിലത്ത് വീണത് കണ്ട് നിലവിളിച്ച ഭാര്യയെയും അമ്മയെയും പോലീസുകാര്‍ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നും സജീവ് പറയുന്നു. കുട്ടികള്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം.
വീട്ടിലുള്ളവര്‍ ബഹളം വച്ചതോടെ പോലീസുകാര്‍ പിന്മാറുകയായിരുന്നു. കൂലിപ്പണിക്കരനായ സജീവിന് ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.
അതേസമയം സജീവിനെ കള്ളക്കേസില്‍ കുടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. അതേസമയം സജീവിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ചികിത്സ തേടിയതിന്റെ രേഖകളില്ലെന്നുമാണ് പോലീസ് പറയുന്നത്. തട്ടാര്‍കോണം കൃഷ്ണകോവിലിലെ ഉത്സവത്തിനിടെ പോലീസുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതി ശിവനെ തേടിയാണ് എത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: