കോഴിക്കോട്: ചിരിക്കാത്ത തന്നെ ചിരിപ്പിച്ച വ്യക്തിയായിരുന്നു അക്ബര്‍ കക്കട്ടില്‍ എന്ന് എം.ടി വാസുദേവന്‍ നായര്‍ പറഞ്ഞു. കോഴിക്കോട് ടൗണ്‍ഹാളില്‍ അക്ബര്‍ കക്കട്ടില്‍ അനുസ്മരണവും അവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിക്കുന്നതിന് മുമ്പ് അക്ബര്‍ തന്നെ കാണാന്‍ വന്നു. ഏറെ സംസാരിച്ചു. അന്ന് യാത്ര പറഞ്ഞ് പോയതിനു ശേഷം കേട്ടത് രോഗബാധിതനായി മരിച്ചുവെന്നാണ്. തന്നെ സംബന്ധിച്ചിടത്തോളം അക്ബര്‍ കൂടെയില്ലെന്നത് വിശ്വസിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. ശത്രുഘ്നന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ടി. വാസുദേവന്നായരില് നിന്നും എന്‍എസ് മാധവന് അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ. എം.എം. ബഷീര്‍, കെ.കെ. ലതിക, തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ അക്ബര്‍ കക്കട്ടിലിന്റെ ‘ഇനി വരില്ല പോസ്റ്റ്മാന്’ പുസ്തകം ഡോ. ഖദീജ മുംതാസ് വി.എം. ചന്ദ്രന് നല്കി പ്രകാശനം ചെയ്തു. എ.കെ. ഹക്കിം സ്വാഗതവും എന്‍.പി. ഹാഫിസ് മുഹമ്മദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: