ഇടുക്കി: മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റില്‍ അധ്യാപിക രാജുഗുരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നു. ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഇയാളുടെ പാന്റ്സില്‍ രക്തക്കറ കണ്ടെത്തി. ശരീരത്തില്‍ പിടിവലി നടന്നതിന്റെ മുറിവുകളുണ്ട്. ഇക്കാര്യങ്ങള്‍ സംശയാസ്പദമാണ്.
രക്തക്കറ രാജഗുരുവിന്റെ ശരീരത്തിലേതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പലവട്ടം ചോദ്യം ചെയ്യുമ്പോഴും ഇയാള്‍ മൊഴി മാറ്റി നല്‍കുന്നതാണ് അന്വേഷണം ഇയാളിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കാന്‍ കാരണമായിരിക്കുന്നതെന്ന് ഇടുക്കി എസ്പി വേണുഗോപാല്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. രാജഗുരു കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ മുന്‍പ് അവരുമായി സംസാരിച്ചയാളാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളയാള്‍.
ഇയാള്‍ കൊലപാതകത്തിന്റെ അന്ന് ഡേ കെയറില്‍ തൂപ്പ് ജോലിക്കെത്തിയിരുന്നു. സംഭവം നടന്ന ചൊവ്വാഴ്ച വൈകിട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: