പാലക്കാട്: വേദാന്തവും വൈദ്യവും സംയോജിപ്പിച്ച സ്വാമി നിര്‍മ്മലാനന്ദഗിരിയെ നാമമന്ത്രധ്വനികള് നിറഞ്ഞ അന്തരീക്ഷത്തില്‍ മഹാസമാധിയിരുത്തി. ഒറ്റപ്പാലത്തിനടുത്ത് കയറമ്പാറയില് പാലിയില്‍ മഠത്തിന്റെ മുന്‍വശത്ത് ഇന്നലെ മൂന്നുമണിക്കാണ് സ്വാമിജിയെ സമാധിയിരുത്തിയത്. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി കൈവല്യാനന്ദ, സ്വാമി നിഗമാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി പ്രഭാകരാനന്ദ സരസ്വതി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
വ്യാഴാഴ്ച്ച വൈകിട്ട് ആറുമണിയോടെയാണ് സ്വാമി സമാധിയായത്. തുടര്‍ന്ന് ഭൗതികദേഹം രാത്രിയോടെ കയറമ്പാറയിലെ മഠത്തില്‍ ദര്‍ശനത്തിന് വച്ചു. അദ്ദേഹത്തിന്റെ ചികിത്സയിലൂടെ രോഗശാന്തി ലഭിച്ചവരുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നാനാതുറകളില്‍പെട്ട നൂറുകണക്കിനാളുകള്‍ സമാധി നടക്കുന്ന ചടങ്ങിലേക്ക് ഒഴുകിയെത്തി.
സ്വാമി വിരജാനന്ദതീര്ത്ഥ, സ്വാമി പൂര്‍ണ്ണാനന്ദ, സ്വാമി ചിദാനന്ദപുരി, സ്വാമി അശേഷാനന്ദ, സ്വാമി ഗഭീരാനന്ദ, സ്വാമി മംഗളാനന്ദഗിരി, സ്വാമി അദ്ധ്യാത്മാനന്ദസരസ്വതി, സ്വാമി സന്മയാനന്ദ സരസ്വതി, സ്വാമി ഗരുഡധ്വജാനന്ദ, സ്വാമി ശുദ്ധാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി പ്രജ്ഞാനന്ദ, സ്വാമി ഈശാനന്ദ, മാതാജി ശിവപ്രിയ, സ്വാമി ശുദ്ധവിഗ്രഹസ്വരൂപ തീര്‍ത്ഥപാദര്‍, സ്വാമി അമൃതമയാനന്ദപുരി, സ്വാമി ശങ്കരയോഗാനന്ദസരസ്വതി, സ്വാമി നിഖിലാനന്ദസരസ്വതി, സ്വാമി ദേവിശോഭപ്രഭാനന്ദ, സ്വാമി യന്ത്രസ്വരൂപാനന്ദ, സ്വാമി ശിവാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍, സ്വാമി ഭദ്രേശാനന്ദ, സ്വാമി തത്പുരുഷാനന്ദ, സ്വാമി ദയാമൈത്രേയാനന്ദസരസ്വതി, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി തന്മയാനന്ദ, സ്വാമി സന്ദീപാനന്ദഗിരി, സ്വാമി നിര്‍വിണ്ണാനന്ദ, സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, സ്വാമി ഭദ്രേശാനന്ദ, സ്വാമി തത്വമയാനന്ദ, സ്വാമി സ്വരൂപാനന്ദസരസ്വതി, സ്വാമി ദിവ്യപ്രഭാനന്ദഗിരി, സ്വാമി ഭജനാനന്ദസരസ്വതി, സ്വാമി ഗോവിന്ദാനന്ദസരസ്വതി, സ്വാമി ശിവാനന്ദ, സ്വാമിനി വിഷ്ണുപ്രിയാനന്ദസരസ്വതി, സ്വാമി പ്രശാന്താനന്ദ, സ്വാമി പ്രണവാനന്ദ സരസ്വതി, സ്വാമി മംഗളാനന്ദസരസ്വതി, സ്വാമി വിശ്വനാഥാനന്ദ, സ്വാമി ദേവീദാസാനന്ദസരസ്വതി, സ്വാമി സദാനന്ദസരസ്വതി,ചന്ദ്രാനന്ദസരസ്വതി, സ്വാമി സത്യപ്രിയാനന്ദ സരസ്വതി, സായ്സ്വരൂപ്, സാധുവിനോദന്‍, അജിത് ചൈതന്യ, സ്വാമി ജിതാത്മാനന്ദ, മാതാജി സ്നേഹമയീ, സ്വാമി വിവേകാനന്ദ തീര്‍ത്ഥപാദര്‍, സ്വാമിപത്മേശ്വരാനന്ദഗിരി തുടങ്ങിയവര്‍ സ്വാമിജിയുടെ സമാധിചടങ്ങില് പങ്കെടുത്തു.
ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, വി.കെ.സോമസുന്ദരന്‍, സി.ജിനചന്ദ്രന്, കെ.മഹേഷ്, അഡ്വ.ജയറാം, സി.സി.ശെല്വന്, വി.മഹേഷ്, സി.കെ.ചന്ദ്രന്, വി.കെ.വിശ്വനാഥന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍, ജില്ലാ പ്രസിഡന്റ് അഡ്വ. ഇ.കൃഷ്ണദാസ്, വിഎച്ച്പി നേതാക്കളായ എസ്.ജെ.ആര്.കുമാര്‍, വി.ആര്. ബലരാമന്, എം.സി.വത്സന്, കെ.ആര്.ശശിധരന്, എം.പി.അയ്യപ്പന്, എ.സി.ചെന്താമരാക്ഷന്, കെ.വി.സുകുമാരന്‍, രാമചന്ദ്രന്, കണ്ണന്‍കുട്ടി, ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍, ജില്ലാ പ്രസിഡന്റ് പി.എന്‍.ശ്രീരാമന്, പി.ഉണ്ണി എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്, ഒറ്റപ്പാലം നഗരസഭാ ചെയര്മാന് എന്‍.എം.നാരായണന് നമ്പൂതിരി, മുന്‍ മന്ത്രി ടി.കെ.ഹംസ, മുന്‍ എംഎല്‍എ കെ.എചന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
ജന്മഭൂമിക്കുവേണ്ടി തൃശൂര്‍ യൂണിറ്റ് മാനേജര്‍ പി.സുധാകരന് റീത്ത് സമര്‍പ്പിച്ചു. മഠത്തിലെ ഹാളില്‍ സ്വാമിജിയുടെ സമാധിക്കുമുന്നില്‍ സഹസ്രനാമജപം, പഞ്ചാക്ഷരീമന്ത്രം എന്നിവ ഉരുവിട്ടുകൊണ്ടിരുന്നു. ഒരുമണിയോടെ സമാധിയിരുത്തലിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു. സ്വാമി ചിദാനന്ദസരസ്വതി, പ്രഭാകരാനന്ദസരസ്വതി, അദ്ധ്യാത്മാനന്ദസരസ്വതി എന്നിവര്‍ നേതൃത്വം നല്കി. 41-ാം ദിനമായ മാര്‍ച്ച് 29ന് യതിപൂജ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: