കളമശേരി: എസ്എഫ്ഐക്കാരുടെ അടിയേറ്റ് ചികിത്സയിലായ വിദ്യാര്‍ത്ഥികളെ കാണാന്‍ മാധ്യമങ്ങളെ അനുവദിക്കാതെ എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആര്‍എംഒ ഒരിക്കല്‍ കൂടി പാര്‍ട്ടിക്കൂര്‍ തെളിയിച്ചു. പോളിടെക്നിക് കോളേജില്‍ നടന്ന എസ്എഫ്ഐ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായവരെ കാണാനോ സംസാരിക്കാനോ ചിത്രങ്ങള്‍ എടുക്കാനോ മാധ്യമങ്ങളെ സമ്മതിക്കാതിരുന്നത്.
വാര്‍ഡിന്റെ ചുമതല ഡെപ്യൂട്ടി സൂപ്രണ്ടിനാണെങ്കിലും മറ്റെല്ലാ കാര്യങ്ങളിലും എന്നപോലെ ആര്‍എംഒയാണ് സന്ദര്‍ശകരെയും തീരുമാനിക്കുന്നത്. സിപിഎമ്മിന്റെ പിണിയാളായ ഈ ഡോക്ടര്‍ എല്ലാം തന്റെ നിയന്ത്രണത്തിലാക്കിയാണ് ഭരണം നടത്തുന്നത്.
മാധ്യമ പ്രവര്‍ത്തകരെ ചിത്രം എടുക്കാന്‍ അനുവദിക്കാതിരുന്നത് തര്‍ക്കമായപ്പോള്‍, അവധി രേഖയിലാക്കി സ്ഥലം വിടുകയായിരുന്നു. സംഭവത്തെക്കുറിച്ച് പരാതി സ്വീകരിച്ച പ്രിന്‍സിപ്പാള്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെഡിക്കല്‍ സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: