ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ കഴിയുന്ന 76 ഭീകരരെ ഉടന്‍ കൈമാറണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്. ഭീകരരുടെ പട്ടിക പാക് സര്‍ക്കാര്‍ അഫ്ഗാനിസ്ഥാനു കൈമാറി. പാക്കിസ്ഥാനിലുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്.
അഫ്ഗാന്- പാക്കിസ്ഥാന് അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികളാകാം ആക്രമണം നടത്തിയതെന്ന് പാക് സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തിയിരുന്നു. ആക്രമണത്തിന് പിന്നാലെ അഫ്ഗാനിസ്ഥാന് പാക് അതിര്‍ത്തി അടച്ചു. ഇനി ഉന്നതതല ചര്‍ച്ചകള്‍ക്കു ശേഷമേ അതിര്‍ത്തി തുറക്കുകയുള്ളുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
സിന്ധിലെ സെവാന്‍ നഗരത്തിലെ സൂഫി സമാധിയിലാണ് കഴിഞ്ഞ ദിവസം ചാവേറാക്രമണം ഉണ്ടായത്. ഇതില്‍ എണ്‍പതിലേറെ പേര് കൊല്ലപ്പെട്ടിരുന്നു. 2500ലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു. വിശേഷ ആരാധനയ്ക്കാഇ എത്തിയവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന് ഭീകരര്‍ക്കെതിരെ കര്‍ശന നടപടി തുടങ്ങിയിരുന്നു. സിന്ധില്‍ നിന്ന് 18 ഭീകരരെയും ഖൈബര്‍ പഖ്തൂണ് പ്രവിശ്യയില്‍ നിന്നും 11 ഭീകരരെയും പാക് സൈന്യം വെടിവച്ച് കൊന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: