സ്വന്തം ലേഖകന്‍
കുണ്ടറ: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 60 ശതമാനം കശാപ്പുശാലകളും ഇറച്ചി വ്യാപാരസ്ഥാപനങ്ങളും അനധികൃതം. പഞ്ചായത്ത് അധീനതയിലുള്ള അറവുശാലയില്‍ കന്നുകാലികളെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പ് വരുത്തി കശാപ്പിനുശേഷം സീല്‍ ചെയ്ത ഇറച്ചി മാത്രമെ വ്യാപാരസ്ഥാപനങ്ങളില്‍ വില്ക്കാന് പാടുള്ളു എന്നാണ് നിയമം. സംസ്ഥാനത്ത് 90 ശതമാനം പഞ്ചായത്തുകളിലും അറവുശാലയില്ല. ഉണ്ടായിരുന്നത് മറ്റ് പല ആവശ്യങ്ങള്‍ക്കായുള്ള കെട്ടിടമാക്കി മാറ്റിയിരിക്കുകയുമാണ്. ഹൈക്കോടതി 2004 മുതല്‍ 2009 വരെ അനധികൃത കശാപ്പുശാലകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കുമെതിരെ ഒന്‍പതോളം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം പഞ്ചായത്തിന്റെ അധീനതയിലും അനുമതിയിലും മാത്രമെ അറവുശാല പ്രവര്‍ത്തിക്കാവൂ. കശാപ്പിന് മുന്‍പ് അറവുമാടുകളെ മൃഗഡോക്ടറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം. അറവുശാല ഇല്ലാത്ത പഞ്ചായത്തുകളില്‍ ഇറച്ചിവ്യാപാരം അനുവദിക്കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇത് നടപ്പാക്കാന്‍ ജില്ലാകളക്ടര്‍മാര്‍, ജില്ലാപഞ്ചായത്ത്, പോലീസ് അധികാരികള്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരെ ഉത്തരവിലൂടെ ചുമതലപ്പെടുത്തുകയായിരുന്നു. കോടതി ഉത്തരവ് വന്നതുമുതല്‍ അറവുശാലക്കുവേണ്ടി വസ്തുവിനും കെട്ടിടത്തിനും ഫണ്ട് വകയിരുത്തി പദ്ധതി നടപ്പാക്കാതെ കോടതിയെ കബളിപ്പിക്കുകയാണ് പഞ്ചായത്തുകള്‍. അനധികൃത കശാപ്പിനും ഇറച്ചിക്കച്ചവടത്തിനുംവേണ്ടി വ്യാപാരികളില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വീകരിച്ച് ഒത്താശ ചെയ്തുകൊണ്ടിരിക്കുകയാണ്. മാരകരോഗങ്ങള്‍ പിടിപെട്ട അറവുമാടുകളെ മൃഗഡോക്ടറുടെയോ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയോ സര്‍ട്ടിഫിക്കറ്റോ സീലോ ഇല്ലാതെ കശാപ്പ് ചെയ്ത് വില്‍ക്കാം എന്ന സൗകര്യം കൂടി പഞ്ചായത്ത് കശാപ്പുകാര്‍ക്ക് നല്കിയിരിക്കുന്നു. മാംസാവശിഷ്ടങ്ങള്‍ രാത്രികാലങ്ങളില്‍ ചാക്കില്‍ നിറച്ച് പാതയോരങ്ങളില്‍ തള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: