കൊട്ടാരക്കര: മൈലം പഞ്ചായാത്തോഫിസിന് മുന്നില്‍ ബിജെപി അംഗം മുട്ടമ്പലം ഗോപാലകൃഷ്ണന്റെ നിരാഹാരസമരം ആറാം ദിനത്തിലേക്ക് കടന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിതുടങ്ങി. കടുത്ത ചൂടിനേയും റോഡില്‍ നിന്നുള്ള പൊടികാറ്റിനെയും അവഗണിച്ചാണ് ഗോപാലകൃഷ്ണന്റെ സമരം പുരോഗമിക്കുന്നത്. ഏനാത്ത് പാലത്തില്‍ കൂടിയുള്ള ഗതാഗതം നിരോധിച്ചതോടെ ഇടതടവില്ലാതെ ഇതുവഴിയാണ് വാഹനങ്ങളുടെ സഞ്ചാരം. എന്ത് പ്രതികൂല സാഹചര്യമുണ്ടായാലും സമരം തുടരുമെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഡോക്ടര്‍മാരുടെ സംഘം എത്തി പരിശോധന നടത്തിയിരുന്നു. ഇന്നലെ ഭരണകക്ഷിയില്‍പ്പെട്ട ചില അംഗങ്ങളും ഗോപാലകൃഷ്ണന് ഐക്യദാര്‍ഡ്യവുമായെത്തി. അര്‍ഹതപ്പെട്ട പദ്ധതിവിഹിതം അടുത്ത തവണ നല്‍കാമെന്ന സെക്രട്ടറിയുടെ നിലപാടിനെ ബിജെപി എതിര്‍ത്തതോടെ ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാതെ സിപിഎം ഏരിയാനേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഉരുണ്ടുകളിക്കുകയാണ്. സിപിഎമ്മിന്റെ രണ്ട് കുത്തകവാര്ഡുകള് ഇത്തവണ ബിജെപി പിടിച്ചെടുത്തിരുന്നു. മെമ്പറും പഞ്ചായത്ത് സമിതി പ്രസിഡന്റുമായ കൃഷ്ണന്‍കുട്ടി സിപിഎമ്മിന്റെ മുന്‍ ലോക്കല്‍സെക്രട്ടറി കൂടിയായിരുന്നു. ഈ വാര്‍ഡ് നിലനിര്‍ത്താന്‍ സിപിഎം നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. അന്നുമുതല്‍ ബിജെപി അംഗങ്ങളുടെ വാര്‍ഡുകളെ ഒഴിവാക്കാന്‍ ബോധപൂര്‍വമായ നീക്കമാണ് പഞ്ചായത്തില്‍ നടക്കുന്നത്.
തങ്ങളുടെ വാര്‍ഡിന് അര്‍ഹതപ്പെട്ട തുക നേടിയെടുക്കുംവരെ സമരം മുന്നോട്ടുപോകുമെന്ന് ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് കൃഷ്ണന്‍കുട്ടി പറഞ്ഞു. സിപിഎം കളിക്കുന്നത് വികസനവിരോധികളുടെ രാഷ്ട്രീയമാണ്. ജനങ്ങളെ അണിനിരത്തി ബിജെപി ഇതിനെ പ്രതിരോധിക്കും. 82,43910 രൂപയുടെ പദ്ധതി വിഹിതം തയ്യാറാക്കിയതില്‍ ഒരുരൂപ പോലും ബിജെപി അംഗങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂന്ന് വാര്‍ഡുകള്‍ക്കും വേണ്ടി നീക്കിവയ്ക്കാത്തതിലും സിപിഎം നേതൃത്വത്തില്‍ പഞ്ചായത്തില്‍ നടക്കുന്ന അഴിമതികള്‍ക്കും കെടുകാര്യസ്ഥതക്കും എതിരെയാണ് ഗോപാലകൃഷ്ണന് നിരാഹാരസമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: