കട്ടപ്പന: കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ പേഴുംകണ്ടം ഭാഗത്തേക്കുള്ള പഞ്ചായത്ത് റോഡിലെ കലുങ്ക് പൊളിച്ചുമാറ്റിയതിനെതിരെ പ്രതിഷേധം.
1984 ല്‍ നിര്‍മ്മിച്ച കലുങ്ക് മുന്നറിയിപ്പോ ബദല്‍ മാര്‍ഗമോ ഇല്ലാതെയാണ് പൊളിച്ചുമാറ്റിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. ദിവസേന നൂറുകണക്കിന് ആളുകള്‍ കടന്നു പോകുന്ന പാലത്തിലെ കലുങ്കിന് തകരാറില്ലാത്ത സാഹചര്യത്തില്‍ പൊളിച്ചു മാറ്റിയതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും ആരോപണമുണ്ട്. മൂന്നു ലക്ഷം രൂപാ മുടക്കില്‍ കലുങ്ക് വീതി കൂട്ടി നിര്‍മ്മിച്ച് റോഡ് നവീകരിക്കാനാണ് നീക്കമെന്ന് കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ മാത്യു ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: