കോഴിക്കോട്: തിരുവണ്ണൂര്‍ മലബാര്‍ കോട്ടണ്‍മില്‍ നാളെ തുറക്കും. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വ്യവസായ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് ലേ ഓഫ് പിന്‍വലിക്കാന്‍ തീരുമാനമായത്. ഇതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ കമ്പനി പടിക്കല്‍ നടത്തിവന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. കമ്പനി തുറക്കാനെടുത്ത തീരുമാനത്തെ തുടര്‍ന്ന് തൊഴിലളികള് മധുരം വിതരണം ചെയ്ത് ആഹ്ലാദം പ്രകടിപ്പിച്ചു.
മന്ത്രിതല ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനങ്ങള്‍ തൊഴിലാളിസംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ജനറല്‍ മാനേജര്‍ സാജിത് അബ്ബാസ് വിശദീകരിച്ചു. ശമ്പള കുടിശ്ശികയില്‍ ഒന്നര മാസത്തെ ശമ്പളം തൊഴിലാളികള്‍ക്ക് നല്‍കും. ലേ ഓഫ് കാലത്തെ ശമ്പള കുടിശ്ശിക ഫണ്ട് ലഭ്യതക്കനുസരിച്ച് വിതരണം ചെയ്യാമെന്ന് ഉറപ്പ് നല്കി. ഇതിനെതുടര്‍ന്ന് കെഎസ്ഇബി വിച്ഛേദിച്ചിരുന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ആര്. പുഷ്പരാജ്, കെ. രാജീവ്(ബിഎംഎസ്), കെ. ഉദയകുമാര്‍, സുരേശന് (ഐഎന്‍ടിയുസി), സുധാകരന്, എം. ജയകുമാര്‍, രാജശേഖരന്(സിഐടിയു) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
സെപ്റ്റംബര്‍ മുതലുള്ള ശമ്പള കുടിശ്ശികയാണ് തൊഴിലാളികള്‍ക്ക് നല്‍കാനുള്ളത്. കെഎസ്ഇബിക്ക് വന്‍ തുക കുടിശ്ശിക വരുത്തിയതിനാല്‍ ഒക്ടോബര്‍ 9 മുതല്‍ കമ്പനി ലേ ഓഫിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: