കോഴിക്കോട്: നോട്ട് നിരോധനത്തിന്റെ നന്മകള് മറച്ചുവെച്ചുകൊണ്ട് ദൂഷ്യവശങ്ങള്‍ തുടര്‍ച്ചയായി പ്രചരിപ്പിക്കാനാണ് ശ്രമം നടന്നതെന്ന് എഴുത്തുകാരി കെ. പി. സുധീര. ഉണര്‍വ് സാംസ്കാരിക വേദി സംഘടിപ്പിച്ച മാനിഷാദ സാംസ്കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഡോ. ബി.ആര്. അംബേദ്കര്‍ പറഞ്ഞത് ഓരോ പത്ത് വര്‍ഷത്തിനിടയിലും നോട്ടുകള്‍ മാറ്റണമെന്നാണ്. ഭാരതത്തിന്റെ സമ്പദ്ഘനടക്ക് സമാന്തരമായി കള്ളപ്പണത്തിന്റെ സമ്പദ്ഘടന രാജ്യത്ത് നിലനില്ക്കുന്നു. തെരഞ്ഞെടുപ്പിനെപ്പോലും നിയന്ത്രിക്കുന്നത് ഈ കള്ളപ്പണമാണ്. ഇതിനെ നിയന്ത്രിക്കാന്‍ നോട്ട് നിരോധനം കൊണ്ട് കഴിഞ്ഞു. പ്രധാനമന്ത്രി നടപ്പിലാക്കിയ ജന്‍ധന്‍യോജന വഴി 22 കോടി ജനങ്ങളാണ് അക്കൗ ണ്ട് എടുത്തത്. അഴിമതി രഹിത അക്രമരഹിത സമൂഹം ഉണ്ടാവാന്‍ കള്ളപ്പണം ഇല്ലാതാക്കണം അവര്‍ പറഞ്ഞു.
സമൂഹം ഉറങ്ങുമ്പോള്‍ ഉണര്‍ന്നിരിക്കുന്നവനാണ് എഴുത്തുകാരന്. ഹൃദയ രക്തത്തില്‍ നിന്നാണ് എഴുത്തുണ്ടാവുന്നത്. എഴുത്തിനെതിരെ അസഹിഷ്ണുത ഉയര്‍ന്നുവരുന്നുണ്ട്. കല്‍ബു ര്ഗിയുടെയും പന്സാരയ്ക്കു മെതിരെ അസഹിഷ്ണുത ഉയര്‍ന്നു. രാഷ്ട്രീയവും മതവും എഴുത്തുകാരന് കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നു. എഴുത്തുകാര്‍ അക്രമരാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചിട്ടുണ്ട്. രാഷ്ട്രീയം നോക്കിയാണ് എഴുത്തുകാരന്റെ സൃഷ്ടി പ്രസിദ്ധീകരിക്കുന്നതെന്ന സ്ഥിതി വന്നിരിക്കുന്നു. നന്മയുടെ വിളക്ക് കെടുത്താനുള്ള ശ്രമത്തിനെതിരെ ജാഗ്രത പുലര്‍ത്തണം. അവര്‍ പറഞ്ഞു.
ഗുരുചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ ഉദ്ഘാടനം ചെയ്ത സാംസ്കാരിക സംഗമത്തില്‍ സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സാംസ്കാരിക സംഗമത്തിന് മുന്നോടിയായി വെള്ളിയാഴ്ച മാനാഞ്ചിറ സ്ക്വയറില്‍ ചിത്രകാരന്മാര് പങ്കെടുത്ത വരയരങ്ങ് നടന്നിരുന്നു. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമ രാഷ്ട്രീയത്തിനും ഒരു വിഭാഗം സാംസ്കാരിക നായകന്മാരുടെ പക്ഷംപിടിച്ചുള്ള പ്രതികരണത്തിനുമെതിരെയാണ് ഉണര്‍വ്വ് സാംസ്കാരിക സംഗമം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: