നാദാപുരം: കഞ്ചാവ് ലഹരിയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷ െ്രെഡവര്‍ അറസ്റ്റില്‍. പാറക്കടവ് ഉമ്മത്തൂരിലെ കോമ്പിപോണംകോട് സമീര്‍ (30) ആണ് അറസ്റ്റിലായത്.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പാറക്കടവ് പാലത്തിനടുത്താണ് സംഭവം. പെണ്‍കുട്ടി തൂണേരിയിലെ പട്ടാണിയില്‍ നിന്നാണ് പാറക്കടവിലേക്ക് ഓട്ടോയില്‍ കയറിയത്. ഒരു കിലോമീറ്ററോളം ഓട്ടോ മുമ്പോട്ട് പോയി. ഇതിനിടയില്‍ ഓട്ടോക്ക് എന്തോ തകരാറുണ്ടെന്ന് പറഞ്ഞ് ഓട്ടോറിക്ഷ റോഡ് സൈഡില്‍ ചേര്‍ത്ത് നിര്‍ത്തി പുറത്തേക്ക് ഇറങ്ങിയ ഇയാള്‍ പെണ്‍കുട്ടി ഇരുന്ന സീറ്റിലേക്ക് ചാടിക്കയറി അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി ചെറുത്തതിനെ തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ വായ പൊത്തിപിടിച്ച് കല്ല് കൊണ്ട് തലക്കടിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കുതറി മാറി. ഇതിനിടയില്‍ സ്ഥലത്തെത്തിയ മറ്റൊരു ഓട്ടോയിലെ െ്രെഡവര്‍ സമീറിനെ തടഞ്ഞെങ്കിലും ഇയാള്‍ക്കും മര്‍ദ്ദനമേറ്റു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇയാള്‍ അസഭ്യം പറയുകയും പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു.
തുടര്‍ന്ന് ബലം പ്രയോഗിച്ച് ഇയാളെ ലോക്കപ്പില്‍ അടക്കുകയായിരുന്നു. ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പോലീസ് പറഞ്ഞു. ഇതിനു മുമ്പ് പാറക്കടവ് ടൗണില്‍ വെച്ച് വളയം എസ്.ഐ. യെ മര്‍ദ്ദിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: