ആലപ്പുഴ: ഹരിപ്പാട് നടന്ന ക്വട്ടേഷന്‍ അക്രമങ്ങളില്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചതായി മന്ത്രി ജി. സുധാകരന്. ഡിജിപി ലോക്നാഥ് ബഹ്റ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ നേരായദിശയിലാണെന്നും സുധാകരന് പറഞ്ഞു. മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈനകരി, കണ്ടല്ലൂര്‍, മാവേലിക്കര എന്നിവിടങ്ങളില്‍ സിപിഎം നിയന്ത്രണത്തിലുളള സൊസൈറ്റികള്‍ പിരിച്ചുവിട്ടത് അവിടെ അഴിമതി കണ്ടെത്തിയതുകൊണ്ടാണ്. മാവേലിക്കരയില്‍ സഹകരണ ബാങ്കിലെ ജോയിന്റ് രജിസ്ട്രാറെ സംരക്ഷിക്കേണ്ട ആവശ്യം സിപിഎമ്മിനില്ല. ഇവര്‍ കടുത്ത കോണ്‍ഗ്രസുകാരിയാണ്. ഇപ്പോള്‍ പുന്നപ്രയിലെ സര്‍വീസ് സഹകരണ സൊസൈറ്റിയിലും അഴിമതി കണ്ടെത്തിയിട്ടുണ്ട്.
ഭരണ കേന്ദ്രങ്ങളില്‍ പുതുതലമുറയ്ക്ക് ആഭിമുഖ്യം നല്‍കണം. വിവിധ വകുപ്പുകളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതും ഇത്തരത്തില്‍ ആയിരിക്കണം. പോലീസ് സേനയില്‍ പകുതി പ്രമോഷനും പകുതി പുതുനിയമനങ്ങളുമാണ് നടത്തേണ്ടത്. എങ്കിലെ സേനയ്ക്ക് ഊര്ജ്ജസ്വലത കൈവരിക്കാന്‍ കഴിയൂ. സംസ്ഥാനത്തെ പതിനാല് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളുടെ സംയുക്ത പ്രവര്‍ത്തനം സജ്ജമാക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: