പാറശ്ശാല: സുഹൃത്ത് ബന്ധം നടിച്ച് പരിചയപ്പെട്ട ശേഷം അക്രമിച്ച് കവര്‍ച്ച നടത്തുന്ന മൂന്നംഗ സംഘത്തെ പാറശ്ശാല പോലീസ് ചെയ്തു. പാറശ്ശാല മുര്യങ്കര ഇലങ്കം വെട്ടുവിള വീട്ടില്‍ അരുണ്‍ (20), പരശുവയ്ക്കല്‍ പെരുവിള സിഎസ്ഐ ചര്‍ച്ചിന് സമീപം ചിറക്കര പുത്തന്‍വീട്ടില്‍ ബിബിന്‍ (19), മൂന്നാം പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത പരശുവയ്ക്കല്‍ സ്വദേശിയുമാണ് അറസ്റ്റിലായത്.
പോലീസ് പറയുന്നതിങ്ങനെ:ടെക്നോപാര്‍ക്ക് ജീവനക്കാരനായ ചിറയിന്‍കീഴ് സ്വദേശിയായ സജു സാംസണ് എന്ന യുവാവിനെ തിരുവനന്തപുരത്തെ വച്ചു അരുണ്‍ പരിചയപ്പെട്ട ശേഷം നിരന്തരം ഫോണ്‍ വിളിക്കുമായിരുന്നു. 8 ന് കളിയ്ക്കാവിളക്കു സമീപം മലയടി ശിവക്ഷേത്രത്തില്‍ ഉത്സവമാണെന്നും ക്ഷേത്രത്തില്‍ പോകാനായി അരുണ്‍ സജു സാംസണെ പാറശ്ശാല റെയില്‍വേസ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെ കാത്തു നിന്ന അരുണ്‍ സജുവിനെയും കൊണ്ടു ക്ഷേത്രത്തിലേക്കു പോകുന്നെന്നു പറഞ്ഞു വാഴത്തോട്ടം വഴി പോവുകയായിരുന്നു. ആ സമയം തോട്ടത്തില്‍ ഒളിച്ചു നിന്ന മറ്റു രണ്ടു പ്രതികളും ചേര്‍ന്നു് സജുസാംസണെ ക്രൂരമായി മര്‍ദ്ദി ക്കുകയും ചെയ്തു. അരുണ്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. ആറു പവന് സ്വര്‍ണ്ണവും അയ്യായിരം രൂപയും രണ്ടു മൊബൈല്‍ ഫോണും പ്രതികള്‍ എടുത്ത ശേഷം ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് പോലീസ് നിരവധി മോഷണ കേസ്സുകളിലെ പ്രതിയായ അരുണിനെ പിടികൂടിയതോടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്. അരുണ്‍ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് മറ്റു രണ്ടു പേരെയും വാഴത്തോട്ടത്തില്‍ നില്‍ക്കുകയും അവര്‍ ആക്രമിക്കുന്ന സമയം അരുണ്‍ ഓടി രക്ഷപ്പെടുമ്പോലെ അഭിനയിക്കുകയും ചെയ്യുകയുമായിരുന്നു .പാറശ്ശാല സിഐ സന്തോഷ്കുമാര്‍, എസ്ഐ എസ്.ബി പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: