തിരുവനന്തപുരം: നഗരസഭയുടെ സ്മാര്‍ട്ട്സിറ്റി പ്രപ്പോസല്‍ തയ്യാറാക്കുന്നതിനുള്ള അഭിപ്രായ വോട്ടെടുപ്പിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത നഗരഹൃദയ മേഖല ഏരിയാ വികസനത്തിനായി തെരഞ്ഞെടുക്കുന്നതിന് ഇന്നലെ നഗരസഭയില്‍ ചേര്‍ന്ന സ്മാര്‍ട്ട്സിറ്റി കണ്‍സള്‍ട്ടന്റിന്റെയും ടെക്നിക്കല്‍ðകമ്മിറ്റിയുടെയും സംയുക്ത യോഗം നിര്‍ദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും മറ്റ് പദ്ധതികളുമായി സംയോജന സാധ്യതയുമുണ്ട്. ഈ പ്രദേശത്ത് മറ്റ് നഗരങ്ങള്‍ക്ക് പകര്‍ത്താവുന്ന നൂതനമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കഴിയുമെന്നതും മേന്മയായി ചൂണ്ടിക്കാട്ടപ്പെട്ടു. റിട്രോഫിറ്റിംഗ്, റീഡെവലപ്മെന്റ്, പാവപ്പെട്ടവര്‍ക്കുള്ള ഹൗസിംഗ് പദ്ധതി, വക്കബിലിറ്റി, ഭിന്നശേഷി-സ്ത്രീ സൗഹൃദ വികസന സാദ്ധ്യത തുടങ്ങിയവയും ഈ പ്രദേശത്ത് സാദ്ധ്യമാണെന്ന് കണ്‍സള്‍ട്ടന്റായ ഐഡെക് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
ഏരിയ വികസനത്തിനുള്ള സ്ഥലം കണ്ടെത്തുന്നതിനായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം, പേപ്പര്‍ ബാലറ്റ്, എസ്എംഎസ്, ഓണ്‍ലൈന്‍ വോട്ടിംഗ്, വാട്സ്ആപ്പ് എന്നിവയും ഉപയോഗിച്ചാണ് അഭിപ്രായ വോട്ടെടുപ്പ് നടന്നത്. നഗരഹൃദയ മേഖല – ചാല, തമ്പാനൂര്‍, കിഴക്കേക്കോട്ട, വഴുതക്കാട്, തൈക്കാട്, പാളയം, വലിയശാല എന്നീ വാര്‍ഡുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഈ മേഖലയില്‍ðവരുമെന്നും ഐഡെക്ക് യോഗത്തില്‍ പറഞ്ഞു. ഈ പ്രദേശത്തെ സംബന്ധിച്ച കൃത്യമായ അതിര്‍ത്തി തയ്യാറാക്കുന്നതിനും പദ്ധതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് 20ന് ഉച്ചയക്ക് 2.30 ന് ചേരുന്ന ടെക്നിക്കല്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നതിനും കണ്‍സള്‍ട്ടന്റിനെ ചുമതലപ്പെടുത്തി.
ട്രാന്‍സ്പോര്‍ട്ട് ആന്റ് മൊബിലിറ്റി, ഐസിടി ഇന്‍ വാട്ടര്‍ സപ്ലൈ, നഗര സുരക്ഷ, സ്മാര്‍ട്ട് സ്ട്രീറ്റ് ലൈറ്റിംഗ്, ഈ ഗവേണന്‍സ്, ശുചിത്വം തുടങ്ങിയവയാണ് പാന്‍സിറ്റി പദ്ധതികളായി ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: