കാക്കനാട്: യുഡിഎഫ് നേതൃത്വത്തിലുള്ള എറണാകുളം ജില്ല സഹകരണ ബാങ്ക് ഭരണസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു. സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ ഭരണ നിര്‍വഹണ സമിതി ശനിയാഴ്ച ചുമതയേറ്റു. പി.ആര്.മുരളീധരന് കണ്‍വീനറും എം.സി.സുരേന്ദ്രന്, അറുമുഖന് എന്നിവര്‍ അംഗങ്ങളായ സമിതിയാണ് ചുമതലയേറ്റത്. നിലവിലെ യുഡിഎഫ് ഡയറക്ടര്‍ ബോര്‍ഡിന് പതിനൊന്ന് അംഗങ്ങളുടെ ക്വാറം നഷ്ടപ്പെട്ട സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നടപടി.
എന്‍.പി.പൗലോസ് പ്രസിഡന്റായ ഡയറക്ടര്‍ ബോര്‍ഡില്‍ മുന്‍ സര്‍ക്കാരിന്റെ രണ്ട് നോമിനികള്‍ ഉള്‍പ്പെടെ 12 അംഗങ്ങളുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ഭരണം നടത്തിയിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയതോടെ നിലവിലെ നോമിനികളെ പിന്‍വലിച്ച് പുതുതായി രണ്ട് പേരെ ഉള്‍പ്പെടുത്തിയതാണ് ഭൂരിപക്ഷം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. നേരത്തെ എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളുണ്ടായിരുന്നു ഡയറക്ടര്‍ ബോര്‍ഡില്‍. എന്നാല്‍ ഒരാളുടെ അംഗത്വം നഷ്ടപ്പെട്ടതോടെ എല്‍ഡിഎഫ് അംഗങ്ങളുടെ എണ്ണം എട്ടായി കുറഞ്ഞിരുന്നു. ഇതിനിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രണ്ട് നോമിനികളെ പി്ന്വലിച്ചത് യുഡിഎഫ് അംഗളുടെ ഭൂരിപക്ഷം നഷ്ടപ്പെടാന്‍ ഇടയാക്കി. ഇരുപക്ഷത്തും പത്ത്് വീതമായ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് എല്‍ഡിഎഫിന്റെ മുഴുവന്‍ അംഗങ്ങളും രാജിവെച്ചു. ഇതോടെ ക്വോറം തികയാന്‍ ഭരണസമിതിക്ക് പതിനൊന്ന് അംഗങ്ങളുടെ ഭൂരിപക്ഷം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടുകയായിരുന്നു. യുഡിഎഫ് ഡയറക്ടര്‍ ബോര്‍ഡിന് അടുത്ത വര്‍ഷം മാര്‍ച്ച് വരെയായിരുന്നു ഭരണ കാലാവധി. ഭൂരിപക്ഷം നഷ്ടപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ് പിരിച്ച് വിട്ട് മൂന്നംഗ ഭരണ നിര്‍വഹ സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: