കാക്കനാട്: സിഗ്നല്‍ ജങ്ഷനില്‍ ആര്‍ബിഡിസി (റോഡ് ആന്‍ഡ് ബ്രിഡ്ജസ് കോര്പ്പറേഷന്) ഓഫിസ് കെട്ടിട നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്. കാക്കനാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ബിഡിസിയുടെ ബഹുനില ആസ്ഥന മന്ദിര നിര്‍മാണത്തിനെതിരെ നഗരസഭയും പൊതു താല്‍പ്പര്യ സംരക്ഷണ സമിതിയും രംഗത്തെത്തിയ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. നിര്‍ദിഷ്ട കെട്ടിട നിര്‍മാണം ഭാവിയില്‍ റോഡ് വികസനത്തെ പ്രതികൂലമായി ബാധിക്കുന്നമെന്ന് ചൂണ്ടിക്കാട്ടിയാണ് സംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ സമരരംഗത്തുള്ളത്.
എന്നാല്‍ പ്രതിമാസം 60,000 രൂപ വാടക നല്‍കിയാണ് പാലാരിവട്ടത്ത് ആര്‍ബിഡിസിയുടെ ഓഫിസ് പ്രവര്‍ത്തിക്കുന്നതെന്ന്് മന്ത്രി ചൂണ്ടിക്കാട്ടി. കോടികള്‍ വിലമതിക്കുന്ന കാക്കനാട്ടിലെ ഈ സ്ഥലം ചിലര്‍ കൈവശപ്പെടുത്താനുള്ള നീക്കമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കര നഗരസഭ എല്‍ഡിഎഫ് ഭരണ സമിതി ഇതിനെതിരെ പ്രമേയം പാസാക്കിയത് ശരിയായില്ല. നഗരസഭ ചെയര്‍പേഴ്സണ്‍ തന്നോട് ആലോചിക്കാതെ പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്മാക്കി. കെട്ടിടം നിര്‍മിക്കാന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സ്ഥലം സന്ദര്‍ശിക്കുക മാത്രമാണ് ചെയ്തത്. മൂന്നാഴ്ച മുമ്പ് സ്ഥലം സന്ദര്‍ശിച്ചു മന്ത്രി നിര്‍ദേശിച്ച പ്രകാരം ഓഫിസ് നിര്‍മാണത്തിന് ആര്‍ബിഡിസി നടപടി സ്വീകരിച്ചതില്‍ പ്രതിഷേധിച്ചാണു നഗരസഭ പ്രമേയം പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: