പൂച്ചാക്കല്‍: ജില്ലയുടെ വടക്കന്‍മേഖല കഞ്ചാവ് മാഫിയയുടെ ഇടത്താവളമായി മാറുന്നു. ജനം ഭീതിയില്‍. ഒരു മാസത്തിനുള്ളില്‍ ഇരുപത്തിയഞ്ചിലധികം പേരാണ് മയക്കുമരുന്ന് വില്‍പ്പനക്കിടെ അരൂരില്‍ പിടിയിലായത്.
കൊച്ചി അടക്കമുള്ള നഗരങ്ങളില്‍ നിന്ന് എളുപ്പത്തില്‍ ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനും സുരക്ഷിതമായി ആവശ്യക്കാര്‍ക്ക് കൈമാറാനുമുള്ള സൗകര്യമാണ് മേഖലയെ ലഹരി വില്‍പ്പനക്കാരുടെ താവളമാക്കി മാറ്റിയത്. കടല്‍ കായലോരമേഖലകളും പ്രദേശത്തെ ആളൊഴിഞ്ഞ ഗോഡൗണുകളും ഇത്തരക്കാരുടെ താവളമായി മാറുകയാണ്.
വിദ്യാര്‍ത്ഥികളും കൗമാരക്കാരുമാണ് ഇവരുടെ ഇര. അരൂക്കുറ്റി, പാണാവള്ളി, പൂച്ചാക്കല്‍, തൈക്കാട്ടുശേരി, തുറവൂര്‍, കുത്തിയതോട്, ചന്തിരൂര്‍ തുടങ്ങിയ പ്രദേശങ്ങളും മാഫിയ സംഘങ്ങള്‍ പിടിമുറുക്കുകയാണ്. അരൂര്‍ അരൂക്കുറ്റി പാലം ഗതാഗതത്തിനായി തുറന്നതോടെയാണ് ഇവിടങ്ങളില്‍ ലഹരിമരുന്നുകളുടെ വിപണനം വ്യാപകമായത്.
വെള്ളത്താല്‍ ചുറ്റപ്പെട്ട കായലോരമേഖലകളില്‍ ജലമാര്‍ഗമാണ് ലഹരിവലസ്തുക്കള് എത്തിക്കുന്നത്. ഇതിനായി പ്രത്യേക സംഘങ്ങള്പ്രവര്ത്തിക്കുന്നുെന്നാണ് സൂചന. പോലീസും എക്സൈസ് അധികൃതരും റോഡുകള്‍ കേന്ദ്രീകരിച്ചുള്ള വാഹന പരിശോധന തുടരുമ്പോള്‍ ജലമാര്‍ഗം ലഹരി വസ്തുക്കള്‍ നിര്‍ബാധം കടത്തിക്കൊുവരുന്നതായാണ് വിവരം. കൊച്ചിയില്‍ നിന്ന് സ്പീഡ് ലോഞ്ചിലും എന്ജിന് ഘടിപ്പിച്ച വള്ളങ്ങളിലും ജില്ലയുടെ തീരമേഖലകളില്‍ ലഹരി വസ്തുക്കള്‍ ആവശ്യാനുസരണം എത്തിക്കുന്നുണ്ട്.
എറണാകുളം കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണ് ലഹരി വസ്തുക്കളുടെ വിപണനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇവര്‍ക്ക് പിന്തുണയായി മേഖലയിലെ ഗുാ ക്വട്ടേഷന്‍ സംഘങ്ങളുമുണ്ട്. ക്വട്ടേഷന്‍ സംഘങ്ങളില്‍ ഭൂരിഭാഗവും കഞ്ചാവിന് അടിമയാണെന്നാണ് പോലീസിന്റെ ഭാഷ്യം.
ഇത്തരം സംഘങ്ങള്‍ പിടിയിലാകുമ്പോള്‍ പോലീസിനെ ആക്രമിച്ച് രക്ഷപെടുന്നതും പതിവാണ്. കഞ്ചാവ് ഉപയോഗിക്കുന്നതിനും മയക്കുമരുന്ന് കുത്തിവെക്കാനും വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘങ്ങള്‍ കായല്‍ തീരങ്ങളിലാണ് ഒത്തുകൂടുന്നത്. മാഫിയകളില്പെട്ടവര് പിടിയിലാകുമ്പോള്‍ ഇവരെ രക്ഷിക്കാന്‍ ഇടതുപക്ഷ രാഷ്ട്രീയ നേതാക്കള്‍ രംഗത്തത്തുന്നത് പതിവാണ്.
ഇത് സത്യസന്ധരായിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുകയാണ്. പാണാവള്ളി പഞ്ചായത്തിന്റെ കാരാളപ്പതി, നാല്‍പ്പത്തെണ്ണീശ്വരം, മുട്ടത്തുകടവ്, ആഞ്ഞിലിത്തോട്, തൃച്ചാറ്റുകുളം, പെരുമ്പളം കവല മേഖലകളും അരൂക്കുറ്റി പഞ്ചായത്തിന്റെ കുടപുറം, വടുതല, കൊമ്പനാമുറി, പുതിയപാലം, മാത്താനം, അരുക്കൂറ്റി, തൈക്കാട്ടുശ്ശേരിയിലെ പിഎസ് കവല, ചീരാത്തു കാട്, മാക്കേകടവ്, തേവര്‍വട്ടം, പള്ളിപ്പുറത്തെ കോളേജ് കവല, ഒറ്റപ്പുന്ന, തവണക്കടവ്, ഗ്രോത്ത് സെന്റര്‍ തുടങ്ങിയ പ്രദേശങ്ങളിലും സംഘം താവളമുറപ്പിച്ചിട്ടുണ്ട്.
കഞ്ചാവ് ഉപയോഗിച്ച ശേഷം ക്ലാസിലെത്തിയ വിദ്യാര്‍ഥികളെ ദിവസങ്ങള്‍ക്ക് മുമ്പ് അരൂക്കുറ്റിയിലെ ഒരു സ്കൂളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ താക്കീത് നല്കി വിട്ടയച്ചിരുന്നു.പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: